HOME
DETAILS

'ബലപ്രയോഗത്തിലൂടെ സമാധാനം കൊണ്ടുവരാനാവില്ല' യു.എസിന്റെ ഇറാന്‍ ആക്രമണത്തില്‍ യു.എന്നില്‍ കടുത്ത വിമര്‍ശനം, അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യം

  
Web Desk
June 23 2025 | 06:06 AM

UN Slams US Operation Midnight Hammer on Irans Nuclear Sites Russia China Lead Global Criticism

യുനൈറ്റഡ് നാഷന്‍സ്: അമേരിക്കയുടെ  ഓപറേഷന്‍ മിഡ്‌നൈറ്റ് ഹാമറിന് യു.എന്നില്‍ കടുത്ത വിമര്‍ശനം. ഇസ്‌റാഈലിനൊപ്പം ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണമായ ഓപറേഷന്‍ മിഡ്‌നൈറ്റ് ഹാമറിനെ ന്യായീകരിച്ച് രംഗത്തെത്തിയ അമേരിക്കക്കെതിരെ റഷ്യയും ചൈനയുമുല്‍പെടെയുള്ള രാജ്യങ്ങളാണ് കടുത്ത വിമര്‍ശനമുന്നയിച്ചത്.   ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് വിമര്‍സനമുയര്‍ന്നത്. ഞായറാഴ്ചയാണ് ഇറാന്‍ ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവക്കെതിരെ യു.എസ് ആക്രമണം നടത്തിയത്.

മിഡില്‍ ഈസ്റ്റില്‍ ഉടനടി നിരുപാധികമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന 15 അംഗ സമിതി പ്രമേയം പാസാക്കാന്‍ റഷ്യ, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഞായറാഴ്ച യോഗം ചേര്‍ന്നത്. യു.എസ് നടപടിക്കെതിരെ റഷ്യയും ചൈനയും പാകിസ്താനുമടക്കമുള്ള രാജ്യങ്ങള്‍ രംഗത്തുവന്നു. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നതാണ് യു.എസിന്റെ നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്. 

'ബലപ്രയോഗത്തിലൂടെ മധ്യപൂര്‍വദേശത്ത് സമാധാനം കൈവരിക്കാനാവില്ല', ചൈനയുടെ യു.എന്‍ അംബാസഡര്‍ ഫു കോങ് ചൂണ്ടിക്കാട്ടി. 'ഇറാന്‍ ആണവ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നയതന്ത്ര മാര്‍ഗങ്ങള്‍ അവസാനിച്ചിട്ടില്ല, സമാധാനപരമായ ഒരു പരിഹാരത്തിനായി ഇപ്പോഴും പ്രതീക്ഷയുണ്ട്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടതിനെ റഷ്യയും രൂക്ഷമായി വിമര്‍ശിച്ചു. മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും റഷ്യയും ചൈനയും പാകിസ്താനും ആവശ്യപ്പെട്ടു.

'ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം അപകടകരമായ ഒരു വഴിത്തിരിവിനെയാണ് അടയാളപ്പെടുത്തുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. 

അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ ഇസ്ഫഹാന്‍ ആണവ നിലയത്തില്‍ കനത്ത നാശനഷ്ടം ഉണ്ടായെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ സമിതി പറയുന്നത്. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങള്‍ തകര്‍ന്നെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിക്കുന്നു.

അതേസമയം,  ഇറാന്‍ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. തകര്‍ന്ന തുരങ്കങ്ങള്‍ സ്റ്റോക്ക്‌പൈലിന്റെ ഭാഗമാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലിന് നല്‍കിയ പ്രസ്താവനയില്‍ ഐ.എ.ഇ.എ മേധാവി റാഫേല്‍ ഗ്രോസി സ്ഥിരീകരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  a day ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  a day ago
No Image

ഇറാനും റഷ്യയും കൈകോർക്കുന്നു; അകാരണ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിൻ

International
  •  a day ago
No Image

പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം

National
  •  a day ago
No Image

കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

National
  •  2 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ

International
  •  2 days ago