
ഇറാന് തൊടുത്തുവിട്ടത് 19 മിസൈലുകള്‍, 18 ഉം ഖത്തര്‍ വിജയകരമായി തടഞ്ഞു, ഒരു നാശവും വരുത്തിയില്ല; യു.എന്നിന് കത്തയച്ചും ഇറാന് അംബാസഡറെ വിളിപ്പിച്ചും പ്രതിഷേധമറിയിച്ചു
.jpg?w=200&q=75)
ദോഹ: തിങ്കളാഴ്ച വൈകുന്നേരം ഖത്തറിലെ അല്‍ ഉദൈദ് അമേരിക്കന്‍ വ്യോമ താവളത്തെ ലക്ഷ്യമിട്ട് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ ആക്രമണം നടത്തുകയും ഖത്തര്‍ വ്യോമ പ്രതിരോധം ആക്രമണം വിജയകരമായി തടയുകയും ചെയ്ത സാഹചര്യത്തില്‍, യു.എന്നിന് കത്തയച്ചും ഇറാന് അംബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചും ഖത്തര്‍ നീക്കം. ഖത്തറിലെ വ്യോമ താവളത്തിന് നേരെയുണ്ടായ ആക്രമണം ഐക്യ രാഷ്ട്ര സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും, തുല്യ രീതിയില്‍ പ്രതികരിക്കാനുള്ള അവകാശം ഖത്തറിനുണ്ടെന്നും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും സഹകരണ റിപ്പബ്ലിക് ഓഫ് ഗയാനയുടെ ഐക്യ രാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയും ജൂണ്‍ മാസത്തേക്കുള്ള സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റുമായ കരോലിന് റോഡ്രിഗസ്ബിര്ക്കറ്റിനുമയച്ച കത്തില്‍ ഖത്തര്‍ വ്യക്തമാക്കി.
ഇറാന്റെ ഖത്തറിലേക്കുള്ള മിസൈല്‍ ആക്രമണത്തിലും വ്യോമപാത ലംഘനത്തിലുമുള്ള പ്രതിഷേധം അറിയിക്കുന്നതിനാണ് ചൊവ്വാഴ്ച രാവിലെ ഖത്തറിലെ ഇറാന്റെ നയതന്ത്ര പ്രതിനിധിയായ അലി സലഹഭദിയെ ഖത്തര്‍ വിദേശ കാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയത്. അല്‍ ഉദൈദ് വ്യോമ താവളത്തിലേക്ക് ഇറാന് നടത്തിയ മിസൈല്‍ ആക്രമണം യു.എന്‍ ചട്ടങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും, ഇതില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി തുല്യ രീതിയില്‍ പ്രതികരിക്കാനുള്ള അവകാശവും ഖത്തറിനുണ്ടെന്നും ഖത്തര്‍ വിദേശ കാര്യ സഹ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളമായ അല്‍ ഉദൈദിലേക്ക് ഇറാന് മിസൈല്‍ ആക്രമണം നടത്തുകയും ഖത്തര്‍ വിജയകരമായി മിസൈലുകളെ പ്രതിരോധിച്ചു നിര്‍വീര്യമാക്കുകയും ചെയ്തത്. വൈകുന്നേരം ഏഴരയോടെ ഉഗ്ര ശബ്ദം കേട്ട് ആകാശത്തേക്കു നോക്കിയവര്‍ക്ക് ചീറിപ്പായുന്ന മിസൈലുകളും അതിനെ പ്രതിരോധിക്കുന്ന തീപ്പന്തങ്ങളുമാണ് കാണാന്‍ കഴിഞ്ഞത്. തികച്ചും സമാധാനം നിലനിന്ന് പോന്ന ഒരു രാജ്യത്ത് മിസൈല്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഒരു നിമിഷത്തേക്ക് പരിഭ്രാന്തരായി. വൈകാതെ തന്നെ ആക്രമണം ഖത്തറിന് നേരെയല്ലെന്നും ഖത്തര്‍ സൗഹൃദ രാജ്യമാണെന്നും സൂചിപ്പിച്ച് ഇറാനില്‍ നിന്നും വന്ന വാര്‍ത്ത ജനങ്ങളില്‍ ആശ്വാസം പകര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ അമേരിക്കയും, ബ്രിട്ടീഷ് എംബസിയും അവരുടെ പൗരന്മാരോട് ഷെല്റ്ററിലിരിക്കാന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം തന്നെ, ഇതൊരു സ്വാഭാവിക മുന്നറിയിപ്പാണെന്നും രാജ്യം സുരക്ഷിതമാണെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തു.
ആക്രമണം നടന്നയുടനെ ഇന്ത്യക്കാര്‍ വീടുകളിലും മറ്റും തന്നെ തങ്ങണമെന്നും പുറത്തിറങ്ങരുതെന്നും ഖത്തര്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരീക്ഷിക്കണമെന്നും ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. രണ്ട് മണിക്കൂറിനു ശേഷം രാജ്യം സുരക്ഷിതമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യന്‍ എംബസി പതിവ് പോലെ പ്രവര്‍ത്തിക്കുമെന്നും അറിയിപ്പ് വന്നു.
19 മിസൈലുകള്‍ ഇറാന് വിട്ടെങ്കിലും ഒന്നൊഴികെ പത്തിനെട്ടെണ്ണവും ഖത്തര്‍ വിജയകരമായി പ്രതിരോധിച്ചെന്നും, വ്യോമ താവളത്തില്‍ പതിച്ച ഒരെണ്ണം യാതൊരു വിധ കേടുപാടുകളോ പരുക്കുകളോ ഉണ്ടാക്കിയില്ലെന്നും രാത്രി തന്നെ ഖത്തര്‍ ഡിഫെന്‍സ് മന്ത്രാലയം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
വൈകുന്നേരത്തോടെ വ്യോമ പാത അടച്ചതില്‍ നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടിലും മറ്റുമായി കുടുങ്ങിയെങ്കിലും അര്‍ധരാത്രിയോടെ വ്യോമപാത വീണ്ടും തുറന്നു കൊടുക്കുകയും വിമാന സര്‍വിസുകള്‍ പതിവ് പോലെയാകുകയും ചെയ്തു.
ഫലസ്തീനിലെ ഇസ്രാഈല്‍ അക്രമണത്തില്‍ തുടക്കം മുതല്‍ മധ്യസ്ഥത വഹിക്കുകയും, ഇസ്രാഈല്‍ ഇറാനെ ആക്രമിച്ചപ്പോഴും ഇറാനോട് സംയമനം പാലിക്കാനും ഇരു രാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അക്രമണങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നു ആവര്‍ത്തിച്ചു പറയാനും, ലോക സമാധാനത്തിനു വേണ്ടി നില കൊള്ളാനും എപ്പോഴും ഖത്തര്‍ ശ്രമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്ഷകന്: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• a day ago
വാല്‍പ്പാറയില്‍ നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• a day ago
വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• a day ago
കനത്ത മഴയില്‍ എറണാകുളം ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി
Kerala
• a day ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• a day ago
എം.ആര് അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള് ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം
Kerala
• a day ago
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്
qatar
• a day ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• a day ago
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിജീവിതത്തിൽനിന്ന് ജീവിതലഹരിയിലേക്ക്; ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുമ്പസാരക്കുറിപ്പ്
Kerala
• a day ago
നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
Kerala
• a day ago
ആത്മനിര്‍വൃതിയില്‍ ഹാജിമാരെത്തി; കരിപ്പൂരില്‍ സ്നേഹോഷ്മള സ്വീകരണം
Kerala
• a day ago
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ആര്.എസ്.എസ് ചിത്രം; എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി
Kerala
• a day ago
'ഇറാനുമായി അടുത്ത ആഴ്ച ആണവ ചര്‍ച്ച നടത്തും'; നിര്‍ണായക പ്രഖ്യാപനവുമായി ട്രംപ്
International
• a day ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 2 days ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 2 days ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 2 days ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 2 days ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• a day ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• a day ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 2 days ago