
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കപ്പെട്ട വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകളിൽ ഒരെണ്ണം മാത്രമാണ് നടക്കാതിരുന്നത്. അത് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ്. ഡോക്ടർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാരിന് ഔദ്യോഗിക പരാതിയായി ലഭിച്ചിട്ടില്ല, മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആവശ്യമായ ഉപകരണങ്ങളുടെ അഭാവം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും, രോഗികളുടെ ചികിത്സ മുടങ്ങിയെന്നും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചിരുന്നു. പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും, ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി ഡോ. ഹാരിസ് വീണ്ടും വ്യക്തമാക്കി. എന്നാൽ, ഡോക്ടറുടെ ആരോപണങ്ങൾ ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (ഡിഎംഇ) ഇത് തള്ളി.
"ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നത് ലജ്ജാകരവും നിരാശാജനകവുമാണ്," ഡോ. ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചു. ചികിത്സ നൽകാൻ തയ്യാറാണെങ്കിലും ഭരണനടപടികളോട് ഏറ്റുമുട്ടാൻ കഴിയില്ലെന്നും, രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം എത്തിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ നേരിട്ടതാണ് വൈകലിന് കാരണമെന്നും, ഒരു ശസ്ത്രക്രിയ ഒഴികെ, മറ്റ് മൂന്ന് ശസ്ത്രക്രിയകൾ വകുപ്പിൽ നടത്തിയതായും ഡിഎംഇ അറിയിച്ചു. വിവാദങ്ങൾ ഉയർന്നതോടെ ഡോ. ഹാരിസ് തന്റെ ആദ്യ പോസ്റ്റുകൾ പിൻവലിച്ചു.
ഏപ്രിൽ മാസത്തിലാണ് ഡോ. ഹാരിസ് ഉപകരണങ്ങൾക്കായി കത്ത് നൽകിയത്. എന്നാൽ, ജൂൺ മാസത്തിലാണ് പർച്ചേസ് ഓർഡർ നൽകിയത്. സാങ്കേതിക കാരണങ്ങളാണ് പർച്ചേസ് ഓർഡർ നൽകാൻ വൈകിയതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഭാഗത്തു നിന്നും ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയാണ് ആരോഗ്യവകുപ്പ്.
Health Minister Veena George has announced a thorough investigation into the allegations made by Dr. Haris. She clarified that only one surgery was postponed, and the probe will look into all aspects of the accusations. The investigation aims to get to the bottom of the issue and take necessary actions based on its findings [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• 8 hours ago
സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത്
Kuwait
• 8 hours ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
Kerala
• 9 hours ago
കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു
Kuwait
• 9 hours ago
വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
National
• 9 hours ago
ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി
qatar
• 9 hours ago
മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ
Weather
• 9 hours ago
കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍
Kerala
• 9 hours ago'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു
Football
• 10 hours ago
പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്
Kerala
• 10 hours ago
ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ
Kerala
• 10 hours ago
വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം
Kerala
• 10 hours ago
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies
Kerala
• 10 hours ago
സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി
Kerala
• 10 hours ago
ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
Cricket
• 19 hours ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
Kerala
• 19 hours ago
മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും
Kerala
• 20 hours ago
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 20 hours ago
ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും
National
• 11 hours ago
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്
Kerala
• 11 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും
Kerala
• 11 hours ago.png?w=200&q=75)