
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടികള്‍ നേരിടണമെന്ന് ഹൈക്കോടതി. മുന്‍ ഡീനിന്റെ അച്ചടക്ക നടപടി തടയണമെന്ന ഹരജി തീര്‍പ്പാക്കിയാണ് ഈ ഉത്തരവ്. ഇരുവരും അച്ചടക്ക നടപടികളോട് സഹകരിക്കണമെന്ന് പറഞ്ഞ കോടതി കുറ്റം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. റാഗിംഗിനെതിരെ കര്‍ശന നിയമം നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും, വിദ്യാര്‍ത്ഥികളുടെ അച്ചടക്കമില്ലായ്മ മൂലം ഇനി ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
2024 ഫെബ്രുവരി 18നായിരുന്നു തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആദ്യം ആത്മഹത്യയായി കണക്കാക്കപ്പെട്ട ഈ സംഭവം പിന്നീട് ഏറെ ദുരൂഹതകള്‍ നിറഞ്ഞതായി കണ്ടെത്തി. സിദ്ധാര്‍ത്ഥന്റെ ശരീരത്തിലെ മുറിവുകളും കോളേജ് അധികൃതരുടെ സംശയാസ്പദമായ പെരുമാറ്റവും മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കാന്‍ ഇടയാക്കി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍, ആംബുലന്‍സിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസിലെ വിവരങ്ങള്‍ സിദ്ധാര്‍ത്ഥന്‍ ക്രൂരമായ റാഗിംഗിന് ഇരയായെന്ന് വെളിപ്പെടുത്തി.
ഫെബ്രുവരി 16 മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സിദ്ധാര്‍ത്ഥനെ പാറപ്പുറത്തും മുറിയിലും വച്ച് ക്രൂരമായി മര്‍ദിച്ചതായി കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരസ്യമായി അപമാനിക്കുകയും, ബെല്‍റ്റും മൊബൈല്‍ ചാര്‍ജര്‍ കേബിളുകളും ഉപയോഗിച്ച് അടിക്കുകയും, ശരീരത്തില്‍ ആവര്‍ത്തിച്ച് ചവിട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഹോസ്റ്റലിന്റെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദ്യം ആത്മഹത്യയായി ചിത്രീകരിക്കാന്‍ പൊലിസ് ശ്രമിച്ചെങ്കിലും, പ്രതികളെ സംരക്ഷിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും ശ്രമിച്ചതായി ആരോപണം ഉയര്‍ന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ നിലപാടുകളും വിമര്‍ശനങ്ങളുയര്‍ത്തി. അതേസമയം, ശക്തമായ പൊതുജന സമ്മര്‍ദത്തെ തുടര്‍ന്ന് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും കരുത്തായത് നിങ്ങളുടെ പ്രാർഥനകൾ'; ആശുപത്രിയുടെ വാതിലുകൾ കടന്ന് വീട്ടിലേക്ക് മടങ്ങുന്ന സന്തോഷം പങ്കുവെച്ച് എം.കെ മുനീർ
Kerala
• 11 days ago
'ബുർഖ ധരിച്ച സ്ത്രീകളുടെ മുഖങ്ങൾ പ്രത്യേകം പരിശോധിക്കണം'; വിവാദ പ്രസ്താവനയുമായി ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ
National
• 11 days ago
ഇസ്റാഈലിനായി രാജ്യത്തിനകത്ത് ആക്രമണങ്ങൾ നടത്തി; ആറ് പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ
International
• 11 days ago
ഡൽഹിയിലെ സ്കൂളുകളിൽ ആർഎസ്‌എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക: എം എസ് എഫ്
National
• 11 days ago
'ഗസ്സയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുകയാണ്, പ്രതിഷേധവുമായി തെരുവിലിറങ്ങൂ' - പ്രശസ്ത ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോള
International
• 11 days ago
'10 ദിവസം മുൻപ് സ്ഥലത്തെത്തി പദ്ധതി തയ്യാറാക്കി'; മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് ശ്വാസംമുട്ടിച്ച് കൊന്നു': ഭാര്യയെ കൊന്ന സാമിന്റെ ഞെട്ടിക്കുന്ന മൊഴി; കുടുംബതർക്കവും സ്വത്തുവിവാദവും കാരണം
crime
• 11 days ago
യുഎഇയിലെ പകുതിയിലധികം ആളുകളും തിരഞ്ഞെടുക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ; പിന്നിലെ കാരണം ഇത്
uae
• 11 days ago
രോഹിത് ശർമയെ ഏകദിന നായക സ്ഥാനത്ത് നിന്ന് നീക്കിയത് ഏറെ പ്രയാസകരമായ തീരുമാനം; മാറ്റത്തിൻ്റെ പിന്നിലെ കാരണം വെളിപ്പെടുത്തി അജിത് അഗാർക്കർ
Cricket
• 11 days ago
ഈ രേഖയില്ലെങ്കിൽ എയർപോർട്ടിൽ കാത്തിരുന്ന് മടുക്കും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻസ്
uae
• 11 days ago
മികച്ച ശമ്പളത്തിൽ ഒരു പാർട് ടൈം ജോലി, ഇത്തരം പരസ്യങ്ങൾ സൂക്ഷിക്കുക; വ്യാജൻമാർക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 11 days ago
'ഈ ചുമമരുന്നിൻ്റെ വിൽപന വേണ്ട'; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കരുത്: ഡ്രഗ് കൺട്രോളറുടെ നിർദേശം, കേരളത്തിൽ വ്യാപക പരിശോധന ആരംഭിച്ചു
Kerala
• 11 days ago
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 12 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
Kerala
• 11 days ago
വര്‍ക്കല ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദേശ പൗരന് ക്രൂരമര്‍ദ്ദനം; ഉപദ്രവിച്ചത് വാട്ടര്‍ സ്പോര്‍ട്സ് ജീവനക്കാര്‍
Kerala
• 11 days ago
യുഎഇയുടെ ആകാശത്ത് വാൽനക്ഷത്രം; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; ഒക്ടോബർ 17 മുതൽ 27 വരെ ഏറ്റവും മികച്ച സമയം
uae
• 11 days ago
'ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കട്ടെ,സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി വരുന്നു'-മന്ത്രി റിയാസ്
Kerala
• 11 days ago
ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ സൈക്കിളില്‍ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരന് മരിച്ചു; പെണ്‍കുട്ടി ചികിത്സയില്‍
Kerala
• 11 days ago
എക്സ്പോ സിറ്റി ദുബൈ സന്ദർശിക്കുന്നുണ്ടോ? സൗജന്യ ബസുകളും പാർക്കിംഗും ഒരുക്കി ആർടിഎ
uae
• 11 days ago
വിമാനത്തിലെ കേടായ സീറ്റില്‍ യാത്ര ചെയ്ത യുവതിക്ക് പരിക്ക്; വിമാന കമ്പനിക്ക് പിഴയിട്ടത് രണ്ടര ലക്ഷം
International
• 12 days ago
ഗസ്സ പ്രമേയമാക്കി മൈം; പരിപാടിക്കിടെ കര്‍ട്ടനിടാന്‍ ആവശ്യപ്പെട്ട് അധ്യാപകന്; വിവാദം, ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി
Kerala
• 11 days ago
ഓസ്ട്രേലിയൻ പര്യടനത്തിൽ നായകൻ ഗിൽ; രോഹിത് ശർമക്ക് നായകസ്ഥാനം നഷ്ടം; കോഹ്ലിയും ടീമിൽ
Cricket
• 11 days ago
ഇരുചക്രവാഹനത്തില്‍ ഇടിച്ചു, വിജയ്യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കും; തീരുമാനം ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ
National
• 11 days ago