മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും; ഫഹാഹീലിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസ് പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ഫഹാഹീലിൽ മനുഷ്യക്കടത്തിലും നിയമവിരുദ്ധ വിസ കച്ചവടത്തിലും ഏർപ്പെട്ടിരുന്ന ഒരു ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസ് പിടിച്ചെടുത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ.
റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ചേർന്ന് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയായിരുന്നു റെയ്ഡ്. റെയ്ഡിൽ, ഓഫിസ് ചുമതലയുള്ളവരെ സുരക്ഷാ സംഘം അറസ്റ്റ് ചെയ്തു. കൂടാതെ, 29 ഏഷ്യൻ വനിതാ തൊഴിലാളികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു.
അന്വേഷണത്തിൽ, ഓഫിസ് ഒരു വിസക്ക് 120 കുവൈത്ത് ദിനാർ എന്ന നിലയിൽ വിൽപന നടത്തിയതായും, കരാറുകൾ 1,100-1,300 കുവൈത്ത് ദിനാറിന് വീണ്ടും വിൽക്കുന്നതായും കണ്ടെത്തി. രസീതുകൾ, ഇളവുകൾ, ഉപയോഗത്തിന് തയ്യാറാക്കിയ രേഖകൾ എന്നിവയും പിടിച്ചെടുത്തു. തൊഴിലാളികൾ നിർബന്ധിത ജോലി, തടവ്, മോശം പെരുമാറ്റം എന്നിവയ്ക്ക് വിധേയരായതായി റിപ്പോർട്ട് ചെയ്തു.
2025/727 ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്ന കേസ് നമ്പറിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ, പ്രതികളെ അന്വേഷണത്തിനായി 21 ദിവസത്തേക്ക് സെൻട്രൽ ജയിലിലേക്ക് മാറ്റി. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഒരു ഷെൽട്ടറിലേക്ക് മാറ്റി.
മനുഷ്യക്കടത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നടപടികൾ തുടരും. ഇത്തരം കുറ്റകൃത്യങ്ങൾ മനുഷ്യ മൂല്യങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാണ്, ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
A domestic worker involved in human trafficking and illegal visa trading was apprehended by the General Department of Criminal Investigation. The suspect was running a recruitment office to facilitate these illicit activities. Authorities have taken the suspect into custody and are conducting further investigations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."