ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്
തൊടുപുഴ: ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച ഇടുക്കി ഗവ.മെഡിക്കൽ കോളജിന് താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ല. ആദിവാസികളും പിന്നാക്ക വിഭാഗക്കാരും ഏറെ ആശ്രയിക്കുന്ന ആതുരാലയത്തിന് നല്ല ചികിത്സ ആവശ്യമാണ്. ദേശീയ മെഡിക്കൽ കമ്മിഷന്റെ ഷോക്കോസ് നോട്ടിസ് നിരവധിത്തവണ ലഭിച്ചിട്ടുണ്ട്. രോഗികൾക്കും എം.ബി.ബി.എസ് വിദ്യാർഥികൾക്കും അടിസ്ഥാന സൗകര്യങ്ങൾ അന്യമാണ്. പഠിക്കാൻ നിലവാരമുള്ള ലക്ചർ ഹാളുപോലുമില്ല.
ഹൃദ്രോഗ വിദഗ്ധനില്ലാത്ത മെഡിക്കൽ കോളജാണിത് എന്നു പറയുമ്പോൾ തന്നെ അവസ്ഥ ബോധ്യമാകും. ആവശ്യ മരുന്ന് കിട്ടാതെ രോഗികൾ വലയുന്നു. മരുന്ന് ക്ഷാമം രൂക്ഷമാണ്. ഡോക്ടർ കുറിക്കുന്ന മരുന്നുകളുടെ പകുതി പോലും ലഭിക്കില്ല. ഒരുതവണ പരിശോധിക്കുന്ന ഡോക്ടർ ആവില്ല അടുത്ത തവണ ഒ.പി വിഭാഗത്തിലുള്ളത്. സ്‌കാനിങ് ഉൾപ്പെടെ പരിശോധനകൾക്കും ഡോക്ടർമാരില്ല.
പരിമിതമായ ലിഫ്റ്റ് സൗകര്യമാണുള്ളത്. ഉള്ളത് മിക്ക ദിവസങ്ങളിലും തകരാറിലുമാണ്. നടക്കാൻ വയ്യാത്തവരെ എടുത്തു കൊണ്ടുപോകണം. അല്ലെങ്കിൽ വീട്ടിൽനിന്ന് വീൽ ചെയറുകൊണ്ടുവരണം. ഫയർ ആന്റ് സേഫ്റ്റി സംവിധാനം സജ്ജമല്ല. മെഡിക്കൽ കോളജിന്റെ സേവനം ആവശ്യമെങ്കിൽ കോട്ടയത്തെയോ തമിഴ്‌നാട് തേനി മെഡിക്കൽ കോളജിനെയോ ആശ്രയിക്കണം. ദീർഘവീക്ഷണമില്ലാത്ത നിർമാണ പ്രവർത്തനങ്ങളും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് സുഗമമായി എത്താനുള്ള റോഡ് സൗകര്യമില്ല. ചെറുതോണി ഡാമിലേക്ക് പോകാൻ 1970 ൽ നിർമിച്ച ഇടുങ്ങിയ റോഡിലൂടെയാണ് എത്തിച്ചേരുന്നത്.
The Idukki Government Medical College, which was launched with high expectations, has failed to meet even the standards of a taluk hospital. The institution, which serves a large population of tribal and backward communities, is in dire need of quality medical care. The college has received multiple show-cause notices from the National Medical Commission. Patients and MBBS students lack basic facilities, and there is no decent lecture hall for studies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."