HOME
DETAILS

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

  
Web Desk
July 31 2025 | 08:07 AM

Dharmasthala Case Human Remains Found on Third Day of Investigation

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് മൂന്നാം ദിനം നടത്തിയ പരിശോധനയിൽ നിർണായക തെളിവായ അസ്ഥികൂടം കണ്ടെത്തി. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ ലഭിച്ചത്. രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോൾ അസ്ഥികൾ കണ്ടെത്തിയെങ്കിലും, ഇത് മനുഷ്യന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ വിശദ പരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അഞ്ച് സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ, എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളൂരുവിൽ നിന്ന് ധർമസ്ഥലയിലെത്തി, കാടിനുള്ളിൽ കുഴിച്ച പോയിന്റുകളിൽ നേരിട്ട് പരിശോധന നടത്തി. സാക്ഷി സൂചിപ്പിച്ച എട്ട് സ്ഥലങ്ങളാണ് അന്വേഷണ സംഘം അതിരുകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം കാടിനുള്ളിലും, നാലെണ്ണം നേത്രാവതി നദിക്ക് സമീപമുള്ള ദേശീയപാതയിലും, ഒരെണ്ണം നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്കുള്ള ചെറുറോഡിലുമാണ്.

കന്യാടിയിലെ സ്വകാര്യ ഭൂമിയിൽ രണ്ട് സ്ഥലങ്ങൾ സാക്ഷി ചൂണ്ടിക്കാട്ടിയെങ്കിലും, അവിടെ പരിശോധന നടത്താൻ എസ്ഐടിക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ഓരോ സ്ഥലത്തും, സാക്ഷി ആവശ്യപ്പെട്ടതിനേക്കാൾ വിശാലമായ ചുറ്റളവിൽ അന്വേഷണ സംഘം കുഴിച്ച് പരിശോധന നടത്തുകയാണ്.

On the third day of investigation in Dharmasthala, Karnataka, authorities discovered skeletal remains at spot number six, following a witness's claim of a buried body. The remains, found two feet underground, are yet to be confirmed as human, pending forensic analysis. The Special Investigation Team (SIT) continues to probe eight marked locations, with prior checks at five sites yielding no results. Further searches are ongoing, including in areas near the Netravati River and a private property in Kanyadi, which requires special permission.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala
  •  9 days ago
No Image

ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 

uae
  •  9 days ago
No Image

തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ

National
  •  9 days ago
No Image

വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ

Kerala
  •  9 days ago
No Image

സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്

Kerala
  •  9 days ago
No Image

ഇഷാക്ക് ശേഷം ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് ഖത്തര്‍ മതകാര്യ മന്ത്രാലയം

qatar
  •  9 days ago
No Image

സഊദി: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20,882 പേര്‍; കൂടുതലും യമനികളും എത്യോപ്യക്കാരും 

Saudi-arabia
  •  9 days ago
No Image

ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

Kerala
  •  9 days ago
No Image

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ രണ്ട് ഭ്രൂണങ്ങള്‍; അദ്ഭുതപ്പെട്ട് ഡോക്ടര്‍മാര്‍

National
  •  9 days ago
No Image

400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപയും; എല്ലാം കണ്ണൂർ ജയിലിൽ സുലഭം; നോക്കുകുത്തിയായി ഉദ്യോഗസ്ഥ സംവിധാനം

Kerala
  •  9 days ago