HOME
DETAILS

കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

  
Web Desk
August 01, 2025 | 8:37 AM

Kothamangalam Youths Death Girlfriend Accused of Poisoning Arrested After Viral Allegations

കൊച്ചി: കോതമംഗലത്ത് യുവാവിന്റെ ദുരൂഹ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. അൻസിൽ എന്ന യുവാവിനെ പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളും സുഹൃത്തും ആരോപിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ 2:30നാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

അൻസിലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്, പെൺസുഹൃത്ത് അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകുകയായിരുന്നുവെന്നാണ്. ഇക്കാര്യം പൊലിസിനെ അറിയിച്ചതിനെ തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അൻസിലിന്റെ ബന്ധുക്കളും യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുവർക്കുമിടയിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നതായി വിവരം.

സുഹൃത്തിന്റെ വെളിപ്പെടുത്തലിൽ, യുവതി അൻസിലിന്റെ ഉമ്മയോട് "നിന്റെ മകനെ വിഷം കൊടുത്ത് കൊല്ലും" എന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. വിഷം നൽകിയ ശേഷം, "അൻസിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ" എന്ന് യുവതി ബന്ധുക്കളോട് പറഞ്ഞതായും സുഹൃത്ത് ആരോപിക്കുന്നു. അൻസിൽ തനിക്ക് വിഷം നൽകിയെന്ന് പൊലിസിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

യുവതിയുടെ വീട്ടിൽ നിന്ന് പൊലിസിന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. എന്നാൽ, മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകേണ്ടതുണ്ട്. സംഭവത്തിൽ അൻസിലിന്റെ കുടുംബവും സുഹൃത്തുക്കളും നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

In Kothamangalam, the death of a young man named Ansil has sparked serious allegations. His friend claims Ansil’s girlfriend invited him to her home and poisoned him, later informing his family to "take him away." Relatives allege prior conflicts and a threat to poison him. Police have detained the 30-year-old woman from Chelad and recovered a pesticide bottle from her home. Ansil informed police of the poisoning before his death. A postmortem is pending for clarity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങി; യുവാവിനെ ക്രൂരമായി മർദിച്ച് ഫിനാൻസ് ജീവനക്കാരൻ; തലയോട്ടിക്ക് ഗുരുതര പരിക്ക്

crime
  •  a month ago
No Image

മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇന്ന് രാവിലെ നടക്കാനിരിക്കെ മക്കയിലുള്‍പ്പെടെ സൗദിയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് | Saudi Weather

Saudi-arabia
  •  a month ago
No Image

ബാങ്കിൽ പണയം വെച്ച സ്വർണം രഹസ്യമായി മറ്റൊരു ബാങ്കിൽ വെച്ച് പണം തട്ടി; സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

crime
  •  a month ago
No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  a month ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  a month ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  a month ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  a month ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  a month ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  a month ago