HOME
DETAILS

കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും

  
Web Desk
August 01 2025 | 08:08 AM

Kothamangalam Youths Death Girlfriend Accused of Poisoning Arrested After Viral Allegations

കൊച്ചി: കോതമംഗലത്ത് യുവാവിന്റെ ദുരൂഹ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. അൻസിൽ എന്ന യുവാവിനെ പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളും സുഹൃത്തും ആരോപിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ 2:30നാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

അൻസിലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്, പെൺസുഹൃത്ത് അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകുകയായിരുന്നുവെന്നാണ്. ഇക്കാര്യം പൊലിസിനെ അറിയിച്ചതിനെ തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അൻസിലിന്റെ ബന്ധുക്കളും യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുവർക്കുമിടയിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നതായി വിവരം.

സുഹൃത്തിന്റെ വെളിപ്പെടുത്തലിൽ, യുവതി അൻസിലിന്റെ ഉമ്മയോട് "നിന്റെ മകനെ വിഷം കൊടുത്ത് കൊല്ലും" എന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. വിഷം നൽകിയ ശേഷം, "അൻസിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ" എന്ന് യുവതി ബന്ധുക്കളോട് പറഞ്ഞതായും സുഹൃത്ത് ആരോപിക്കുന്നു. അൻസിൽ തനിക്ക് വിഷം നൽകിയെന്ന് പൊലിസിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

യുവതിയുടെ വീട്ടിൽ നിന്ന് പൊലിസിന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. എന്നാൽ, മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകേണ്ടതുണ്ട്. സംഭവത്തിൽ അൻസിലിന്റെ കുടുംബവും സുഹൃത്തുക്കളും നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

In Kothamangalam, the death of a young man named Ansil has sparked serious allegations. His friend claims Ansil’s girlfriend invited him to her home and poisoned him, later informing his family to "take him away." Relatives allege prior conflicts and a threat to poison him. Police have detained the 30-year-old woman from Chelad and recovered a pesticide bottle from her home. Ansil informed police of the poisoning before his death. A postmortem is pending for clarity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  12 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  12 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  12 hours ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  13 hours ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  13 hours ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  13 hours ago
No Image

വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ

Kerala
  •  13 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

National
  •  13 hours ago
No Image

മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്

Cricket
  •  13 hours ago
No Image

അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ

Saudi-arabia
  •  13 hours ago