കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ
കൊച്ചി: വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി.) ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപനാണ് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെ പിടിയിലായത്.
തേവര ജങ്ഷനിലെ ഒരു ബസ് സ്റ്റോപ്പിൽ വെച്ചാണ് ഉദ്യോഗസ്ഥൻ വിജിലൻസ് വലയിലായത്. സ്വകാര്യ കെട്ടിട നിർമ്മാണ കമ്പനിയുടെ അസിസ്റ്റന്റ് മാനേജർ നൽകിയ പരാതിയിലാണ് നടപടി. കെട്ടിടത്തിലെ താത്ക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിനാണ് പ്രദീപൻ കൈക്കൂലി ആവശ്യപ്പെട്ടത്.
തുടക്കത്തിൽ അഞ്ച് ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടതെങ്കിലും, ചർച്ചകൾക്കൊടുവിൽ ഇത് ഒന്നര ലക്ഷം രൂപയായി കുറയ്ക്കുകയായിരുന്നു. ആദ്യ ഗഡുവായി 90,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം പ്രദീപനെ അറസ്റ്റ് ചെയ്തത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ ഉടൻ തന്നെ വിജിലൻസിനെ അറിയിക്കുകയും, അവർ നൽകിയ നിർദ്ദേശപ്രകാരം പണവുമായി എത്തുകയുമായിരുന്നു. തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
An Assistant Engineer of the Kerala State Electricity Board (KSEB) in Kochi, identified as Pradeepan from the Thevara Section Office, was apprehended by the Vigilance department while accepting a bribe of ₹90,000. He had initially demanded ₹1.5 lakh (after negotiating down from ₹5 lakh) to regularize the temporary electricity connection for a private construction company's building
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."