HOME
DETAILS

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

  
Web Desk
August 02, 2025 | 12:31 PM

Professor MK Sanu Passes Away

കൊച്ചി: മലയാള സാഹിത്യത്തിന്റെ നിറപകിട്ടായ പ്രൊഫസർ എം.കെ. സാനു (97) അന്തരിച്ചു. "സാനു മാഷ്" എന്ന് മലയാളികൾ സ്നേഹപൂർവം വിളിച്ചിരുന്ന അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക മേഖലയിലെ ആദരണീയ വ്യക്തിത്വമായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.  ഇന്ന് വൈകുന്നേരം 5:35നാണ് മരണം സംഭവിച്ചത്. രാത്രി 9 വരെ കൊച്ചിയിലെ അമ‍ൃത ആശുപത്രിയിൽ മൃതദേ​ഹം പൊതുദർശനത്തിന് വയ്ക്കും.

1928 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിൽ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച എം.കെ. സാനു, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. നാല് വർഷം സ്കൂൾ അധ്യാപകനായും പിന്നീട് കൊല്ലം എസ്.എൻ. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് ഉൾപ്പെടെ വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചു. 1983ൽ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചു.

മികച്ച എഴുത്തുകാരൻ, നിരൂപകൻ, വാഗ്മി, ചിന്തകൻ, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രശസ്തനായ സാനു മാഷ്, 40ലേറെ കൃതികൾ രചിച്ചു. ‘കാറ്റും വെളിച്ചവും’, ‘ചക്രവാളം’, ‘നാരായണ ഗുരുസ്വാമി’, ‘ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ‘കർമഗതി’ എന്ന ആത്മകഥയും ശ്രദ്ധേയമാണ്. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.

1986ൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായും 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് നേതാവ് എ.എൽ. ജേക്കബിനെ പരാജയപ്പെടുത്തി വിജയിച്ചും അദ്ദേഹം ശ്രദ്ധേയനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എം.ജി. യൂണിവേഴ്സിറ്റി ശ്രീനാരായണ ചെയർ ഡയറക്ടർ, വയലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ, ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം, മലയാള സാഹിത്യത്തിനും സാംസ്കാരിക മേഖലയ്ക്കും നൽകിയ സംഭാവനകൾ അനശ്വരമാണ്.

 

 

 

Renowned Malayalam literary critic, writer, and former MLA, Professor M.K. Sanu, fondly called "Sanu Master," passed away at 97 in a private hospital in Ernakulam on Friday at 5:35 PM. Admitted after a fall that injured his hip, his condition worsened post-surgery. Born on October 27, 1928, in Alappuzha, Sanu authored over 40 works, including Kattum Velichavum and Karmagati, and received prestigious awards like the Ezhuthachan Puraskaram. A distinguished educator and orator, he served as a college professor and held significant cultural roles, leaving an indelible mark on Kerala's literary and cultural landscape



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ ഒരു പൂർണ്ണ കളിക്കാരനാണ്': 20-കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമിപ്പിക്കുന്നുവെന്ന് മുൻ യുവന്റസ് താരം ജിയാച്ചെറിനി

Football
  •  3 days ago
No Image

'സിഎം വിത്ത് മീ'യിൽ വിളിച്ച് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ

crime
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ നിയമപോരാട്ടത്തിന്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; പേഴ്സണൽ സ്റ്റാഫിനും ഡ്രൈവർക്കുമെതിരെ കേസ്

Kerala
  •  3 days ago
No Image

പണം നൽകാതെ ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വർഷം; ബില്ലടക്കാനോ ഒഴിഞ്ഞുപോകാനോ കൂട്ടാക്കാത്ത ആറംഗ കുടുംബത്തിന് ദുബൈ കോടതിയുടെ അന്ത്യശാസനം

uae
  •  3 days ago
No Image

ഡ്രൈവറും സുഹൃത്തും ചേർന്ന് കാർ മോഷ്ടിച്ചു; രക്ഷകനായി ജിപിഎസ്! തമിഴ്‌നാട്ടിൽ വാഹനം പിടികൂടി

Kerala
  •  3 days ago
No Image

കോഴിക്കോട് ജെഡിടി കോളേജിൽ അപകടം: സൺഷേഡ് ഇടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  3 days ago
No Image

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അവഹേളിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി നാളെ വീണ്ടും പരിഗണിക്കും

Kerala
  •  3 days ago
No Image

ക്ലൗഡ്‌ഫ്ലെയർ തകരാർ; കാൻവ, ട്രൂത്ത് സോഷ്യൽ ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

Science
  •  3 days ago
No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  3 days ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  3 days ago