HOME
DETAILS

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

  
Web Desk
August 02 2025 | 12:08 PM

Professor MK Sanu Passes Away

കൊച്ചി: മലയാള സാഹിത്യത്തിന്റെ നിറപകിട്ടായ പ്രൊഫസർ എം.കെ. സാനു (97) അന്തരിച്ചു. "സാനു മാഷ്" എന്ന് മലയാളികൾ സ്നേഹപൂർവം വിളിച്ചിരുന്ന അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക മേഖലയിലെ ആദരണീയ വ്യക്തിത്വമായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.  ഇന്ന് വൈകുന്നേരം 5:35നാണ് മരണം സംഭവിച്ചത്. രാത്രി 9 വരെ കൊച്ചിയിലെ അമ‍ൃത ആശുപത്രിയിൽ മൃതദേ​ഹം പൊതുദർശനത്തിന് വയ്ക്കും.

1928 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിൽ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച എം.കെ. സാനു, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. നാല് വർഷം സ്കൂൾ അധ്യാപകനായും പിന്നീട് കൊല്ലം എസ്.എൻ. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് ഉൾപ്പെടെ വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചു. 1983ൽ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചു.

മികച്ച എഴുത്തുകാരൻ, നിരൂപകൻ, വാഗ്മി, ചിന്തകൻ, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രശസ്തനായ സാനു മാഷ്, 40ലേറെ കൃതികൾ രചിച്ചു. ‘കാറ്റും വെളിച്ചവും’, ‘ചക്രവാളം’, ‘നാരായണ ഗുരുസ്വാമി’, ‘ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ‘കർമഗതി’ എന്ന ആത്മകഥയും ശ്രദ്ധേയമാണ്. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.

1986ൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായും 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് നേതാവ് എ.എൽ. ജേക്കബിനെ പരാജയപ്പെടുത്തി വിജയിച്ചും അദ്ദേഹം ശ്രദ്ധേയനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എം.ജി. യൂണിവേഴ്സിറ്റി ശ്രീനാരായണ ചെയർ ഡയറക്ടർ, വയലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ, ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം, മലയാള സാഹിത്യത്തിനും സാംസ്കാരിക മേഖലയ്ക്കും നൽകിയ സംഭാവനകൾ അനശ്വരമാണ്.

 

 

 

Renowned Malayalam literary critic, writer, and former MLA, Professor M.K. Sanu, fondly called "Sanu Master," passed away at 97 in a private hospital in Ernakulam on Friday at 5:35 PM. Admitted after a fall that injured his hip, his condition worsened post-surgery. Born on October 27, 1928, in Alappuzha, Sanu authored over 40 works, including Kattum Velichavum and Karmagati, and received prestigious awards like the Ezhuthachan Puraskaram. A distinguished educator and orator, he served as a college professor and held significant cultural roles, leaving an indelible mark on Kerala's literary and cultural landscape



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ​ഗൈഡ്

uae
  •  16 minutes ago
No Image

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ

National
  •  42 minutes ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 hours ago
No Image

കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു

Kerala
  •  2 hours ago
No Image

യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്‌ഡേറ്റുകളും

uae
  •  3 hours ago
No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  3 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  3 hours ago
No Image

അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍

International
  •  3 hours ago
No Image

വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  3 hours ago