പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട: പിണങ്ങി മാറി മകനോടൊപ്പം സ്വന്തം വീട്ടിൽ താമസിക്കുന്ന ഭാര്യയെ കൂടെ വരാത്തതിന്റെ പേര് പറഞ്ഞ് ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. ആറന്മുള തെക്കേമല തോലൂപ്പറമ്പിൽ വീട്ടിൽ രാജേഷ് കുമാർ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 31ന് രാത്രി 8.30ന് കോഴഞ്ചേരിയിലെ മെഡിക്കൽ സെന്ററിൽ യുവതി ജോലി ചെയ്യുന്ന സ്ഥലത്ത് പെട്രോൾ നിറച്ച കുപ്പിയുമായി എത്തിയ പ്രതി, അസഭ്യം വിളിച്ചുകൊണ്ട് ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.
"നിന്നെ കൊന്നിട്ട് ഞാനും ചാവും" എന്ന് ഭീഷണിപ്പെടുത്തിയ ശേഷം, ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, യുവതിയോടൊപ്പം ജോലി ചെയ്യുന്ന ഒരാൾ ലൈറ്റർ തട്ടിമാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. പരിഭ്രാന്തിയിൽ യുവതി പുറത്തേക്കോടുകയും ചെയ്തു. പിറ്റേദിവസം ആറന്മുള പൊലിസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എഎസ്ഐ ടി. മിനി മൊഴി രേഖപ്പെടുത്തി, എസ്ഐ കെ.ആർ. ഹരികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിൽ തെക്കേമലയിലെ വീടിനു സമീപത്ത് നിന്ന് പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ഏഴ് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. പെട്രോൾ നിറച്ച കുപ്പിയും പൊലിസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A man, Rajesh Kumar (37), was arrested in Pathanamthitta for attempting to set his estranged wife on fire at her workplace in Kozhencherry. On the night of July 31, he poured petrol on her, threatening to kill her and himself, but was stopped by a co-worker. The Aranmula police registered a case, seized the petrol bottle, and remanded him after his arrest
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."