
പെരുംമഴ: പേടിച്ച് വിറച്ച് കേരളം; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; വെള്ളക്കെട്ട് മൂലം തോട്ടിൽ വീണ കാർ കരയ്ക്കെത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മലയോര മേഖലകളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം.
തൃശ്ശൂരിൽ ശക്തമായ മഴ; വീടുകളിൽ വെള്ളം കയറി
തൃശ്ശൂരിൽ ശക്തമായ തോരാമഴയെ തുടർന്ന് നഗര-ഗ്രാമ മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചേലക്കര ആറ്റൂർ പ്രദേശത്ത് മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അസുരൻകുണ്ട് മലനിരകളിൽ നിന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് ഗതാഗത തടസ്സത്തിന് കാരണം. രാവിലെ ഏഴ് മണി മുതൽ മണിക്കൂറുകൾ നീണ്ട മഴ തൃശ്ശൂരിൽ തീരാദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. അശ്വിനി ആശുപത്രിക്ക് സമീപം നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പൊലിസ് എത്തി ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.
എറണാകുളത്ത് വെള്ളപ്പൊക്കം; കാർ തോട്ടിൽ വീണു
എറണാകുളം ജില്ലയിൽ രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂപപ്പെട്ടു.
പേട്ട-താമരശ്ശേരി റോഡിലാണ് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വന്ന ഓൺലൈൻ ടാക്സി തോട്ടിൽ വീണത്. തോടും കരയും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറിയതാണ് അപകടത്തിന് കാരണം. നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാർ കരയ്‌ക്കെത്തിച്ചത്. കൃത്യമായ സൈൻ ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
പാലക്കാട്ടും ഇടുക്കിയിലും മഴക്കെടുതി
പാലക്കാട് ശക്തമായ മഴയിൽ അട്ടപ്പാടി ചുരത്തിൽ മുക്കാലി, മന്ദംപൊട്ടി മേഖലകളിൽ മഴവെള്ളത്തോടൊപ്പം കല്ലും മണ്ണും റോഡിലേക്ക് ഒഴുകിയെത്തി, ഗതാഗതം തടസ്സപ്പെട്ടു. കുന്തിപ്പുഴ, നെല്ലിപ്പുഴ തുടങ്ങിയ പുഴകളിൽ ജലനിരപ്പ് ഉയർന്നു. അലനല്ലൂർ, എടത്തനാട്ടുകര ക്രോസ് വേയിലും വെള്ളം കയറി. ഇടുക്കി ജില്ലയിൽ ജല, സാഹസിക വിനോദങ്ങൾക്കും ഓഫ്-റോഡ് ട്രക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി.
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു
തിരുവനന്തപുരം മുതലപ്പൊഴിയിൽ ഇന്ന് വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള 'നിത്യസഹായ മാതാ' എന്ന വള്ളമാണ് രാവിലെ 6 മണിയോടെ അപകടത്തിൽപ്പെട്ടത്. ചിറയിൻകീഴ് സ്വദേശി അഭിലാഷ്, വെട്ടൂർ സ്വദേശി കിരൺ എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. മുതലപ്പൊഴിയിൽ ഇന്നലെയും ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായിരുന്നു.
Kerala is grappling with heavy rainfall, with warnings issued across all districts. Red alerts are in place for Ernakulam, Idukki, Thrissur, and Malappuram, while other districts face orange and yellow alerts. Flooding has inundated homes in Thrissur and Ernakulam, disrupting traffic and daily life. A car trapped in floodwater in Ernakulam was rescued by locals. Coastal areas brace for high waves, and fishing is banned along Kerala, Karnataka, and Lakshadweep coasts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• 2 days ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 2 days ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 2 days ago.png?w=200&q=75)
ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി
National
• 2 days ago
ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
oman
• 2 days ago
ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
Kerala
• 2 days ago
പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ
National
• 2 days ago
'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim
Saudi-arabia
• 2 days ago
ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും
Kerala
• 2 days ago
വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
National
• 2 days ago
ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി
uae
• 2 days ago
ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്
International
• 2 days ago
ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും
International
• 2 days ago
യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്
uae
• 2 days ago
യുഎഇ ചുട്ടുപൊള്ളുമ്പോള്‍ അല്‍ഐനിലെ മരുഭൂമിയില്‍ മഴയും ഇടിമിന്നലും; കാരണം ഈ ഇന്ത്യന്‍ സാന്നിധ്യമെന്ന് വിദഗ്ധര്‍ | Al Ain rain
uae
• 2 days ago
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു
Kerala
• 2 days ago
റൈഡർമാരുടെ പ്രിയ മോഡൽ: ട്രയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ പുറത്തിറങ്ങി
auto-mobile
• 2 days ago
വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
Kerala
• 2 days ago
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു: സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും|RGUHS
National
• 2 days ago
സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം; കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും
Kerala
• 2 days ago
'സമസ്ത 100-ാം വാർഷിക മഹാസമ്മേളനം'; സ്വാഗതസംഘം സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്തു
organization
• 2 days ago