HOME
DETAILS

ഛത്തിസ്ഗഡില്‍ വീണ്ടും ഹിന്ദുത്വവാദി ആക്രമണം; കുര്‍ബാനയിലേക്ക് ജയ് ശ്രീറാം വിളിച്ചെത്തി, സ്ത്രീകളെയടക്കം മര്‍ദിച്ചു, സ്റ്റേഷനില്‍വച്ചും മര്‍ദ്ദനം; കൂടാതെ മതംമാറ്റം ആരോപിച്ച് അറസ്റ്റും

  
Web Desk
August 11 2025 | 01:08 AM

Hindutva activists attack Christians again in Chhattisgarh

റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമവും അറസ്റ്റും ഉണ്ടാക്കിയ പ്രതിഷേധം കെട്ടങ്ങും മുമ്പ് ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ വീണ്ടും ക്രൈസ്തവര്‍ക്കുനേരെ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. റായ്പൂരില്‍ പതിവ് ഞായറാഴ്ച കുര്‍ബാനയ്‌ക്കെത്തിയവരെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെയും ദുര്‍ഗാവാവാഹിനിയുടെയും പ്രവര്‍ത്തകരാണ് ആക്രമിച്ചത്. റായ്പൂരിലെ രവിശങ്കര്‍ സര്‍വകലാശാലയ്ക്ക് സമീപമുള്ള കുക്കുര്‍ ബേദ പ്രദേശത്തെ വീട്ടിലാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പങ്കെടുത്ത പ്രാര്‍ഥനാചടങ്ങിലേക്ക് ജയ് ശ്രീറാം മുദ്രാവാക്യങ്ങളുമായെത്തി അക്രമികള്‍ ചടങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. പിന്നാലെ കൂടുതല്‍ പേരെത്തി കെട്ടിടത്തിന് പുറത്തിരുന്ന് ഹനുമാന്‍ ചാലിസയും ജയ് ശ്രീറാമും ചൊല്ലുകയുംചെയ്തു. 

ഗോത്രവര്‍ഗക്കാരെ പണംകൊടുത്തും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. അക്രമികളെ പ്രതിരോധിക്കാന്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരും ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിവരമറിഞ്ഞെത്തിയ പൊലിസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

ഹിന്ദുത്വസംഘടനകള്‍ നല്‍കിയ പരാതിയില്‍ വിവാദ മതപരിവര്‍ത്തന നിരോധനനിയമപ്രകാരം കന്യാസ്ത്രിയെയും വൈദികനെയും സഹായിയെയും അറസ്റ്റ്‌ചെയ്തു. സ്റ്റേഷനില്‍വച്ച് പൊലിസിന്റെ സാന്നിധ്യത്തിലും ഇവരെ അക്രമികള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. മതപരിവര്‍ത്തന ആരോപണത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആക്രമണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും സരസ്വതി നഗര്‍ പൊലിസ് പറഞ്ഞു.

രേഖാമൂലമുള്ള പരാതികള്‍ ഇരു പാര്‍ട്ടികളില്‍ നിന്നും പൊലിസ് വാങ്ങി. മൊഴികളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ച് സമാധാനം സ്ഥാപിക്കാനും ജനങ്ങളോട് സംയമനം പാലിക്കാനും എ.എസ്.പി ദൗലത്ത് റാം അഭ്യര്‍ത്ഥിച്ചു.

രണ്ടാഴ്ച മുമ്പ് മലയാളി കന്യാസ്ത്രീകളെ റെയില്‍വേ സ്റ്റേഷനില്‍വച്ച് ബജ്‌റംഗ്ദള്‍ , ദുര്‍ഹാവാഹിണിയുടെയും പ്രവര്‍ത്തകര്‍ തടയുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. മതംമാറ്റം ആരോപിച്ച് അറസ്റ്റ്‌ചെയ് ഇവര്‍ ഒരാഴ്ചയ ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. സംഭവം പാര്‍ലമെന്റിലും പുറത്തും ഉള്‍പ്പെടെ പ്രതിഷേധത്തിനും കാരണമായി.

In Chhattisgarh, Hindutva extremist group Bajrang Dal’s activists crowded a Christian prayer meeting on Sunday and beat up churchgoers. Claiming religious conversion, the group staged protests there while the prayer hall authorities accused the Bajrang Dal protesters of beating up those who arrived there for prayers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി റെസിഡൻസി കാർഡുകൾക്ക് 1-3 വർഷ കാലാവധി, ഒമാനി ഐഡി കാർഡിന് 10 വർഷം; പുതിയ നിയമവുമായി ഒമാൻ

uae
  •  2 hours ago
No Image

ലോകത്തിന്റെ പകുതി തന്നെ ഇല്ലാതാക്കും' ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി; സിന്ധു നദിയില്‍ ഇന്ത്യ ഡാം നിര്‍മിച്ചാല്‍ തകര്‍ക്കുമെന്നും താക്കീത്/ India Pakistan

International
  •  2 hours ago
No Image

തൃശൂരിലെ വോട്ട് കൊള്ള ആരോപണം: ബി.ജെ.പി നേതാവുള്‍പെടെ തിരിമറി നടത്തിയെന്ന് വി.എസ് സുനില്‍ കുമാര്‍, അട്ടിമറി നടന്നെന്ന് ആവര്‍ത്തിച്ച് കെ, മുരളീധരന്‍

Kerala
  •  3 hours ago
No Image

തുര്‍ക്കിയില്‍ വന്‍ ഭൂചലനം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്; കെട്ടിടങ്ങള്‍ തകര്‍ന്നു

International
  •  4 hours ago
No Image

ഗോരക്ഷാഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി ബീഫ് വ്യാപാരികള്‍ പണിമുടക്കില്‍; വാങ്ങാനാളില്ലാതായതോടെ കാലികളെ തെരുവില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ 

National
  •  4 hours ago
No Image

യുഎഇയില്‍ ഇന്ന് പൊടി നിറഞ്ഞ അന്തരീക്ഷം; ജാഗ്രതാ നിര്‍ദേശം | UAE Weather

uae
  •  4 hours ago
No Image

സഊദിയില്‍ പ്രവാസി മലയാളിയായ വീട്ടമ്മ ഉറക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  5 hours ago
No Image

പൊലിസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി; വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ് കണ്ടെത്തൽ

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് നടപടികൾക്കിടെ തദ്ദേശസ്ഥാപനങ്ങൾക്ക് ഓഡിറ്റ് ഭാരം; ‌പദ്ധതി പ്രവൃത്തികളും താളംതെറ്റി

Kerala
  •  5 hours ago
No Image

മദ്യമൊഴുക്കാൻ ബെവ്കോ; ഓണ്‍ലൈന്‍ വില്‍പ്പനക്ക് അനുമതി തേടി; പ്രതിഷേധം ശക്തം

Kerala
  •  5 hours ago