HOME
DETAILS

ബിഹാറിലേക്ക് മുങ്ങിയെന്നത് വ്യാജ പ്രചാരണം; പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു, കോൺഗ്രസ് നിർവീര്യമാകില്ല: ഷാഫി പറമ്പിൽ

  
Web Desk
August 23 2025 | 06:08 AM

shafi parambil mp response on rahul mankoottathil allegations

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. താൻ എങ്ങോട്ടും മുങ്ങിയിട്ടില്ലെന്ന് പറഞ്ഞ ഷാഫി പറമ്പിൽ രാഹുലിനെതിരെ ഒരു പരാതിയും ഇല്ലെന്ന് പറഞ്ഞു. ആരോപണം വന്നപ്പോൾ തന്നെ രാഹുൽ രാജിവെച്ചെന്നും വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കട്ടെ എന്നും ഷാഫി പറഞ്ഞു. ഇപ്പോഴുള്ള ആരോപണങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും അദ്ദേഹം വടകരയിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടെ നിൽക്കാറുള്ള ഷാഫി പറമ്പിൽ ബിഹാറിലേക്ക് ഒളിച്ചോടി എന്ന ആരോപണം പ്രതിപക്ഷം ഉൾപ്പെടെ ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെയാണ് ഷാഫി കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. പിന്നാലെ വടകര മണ്ഡലത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തുകയും ചെയ്തിയിരുന്നു. ബിഹാറിലേക്ക് മുങ്ങി എന്ന പ്രചാരണം തെറ്റാണെന്നും ഷാഫി പിന്നാലെ പ്രതികരിച്ചു. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ട് അധികാർ യാത്രയിൽ പങ്കെടുക്കാനായിരുന്നു പോയതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച പരിപാടി ആയിരുന്നെന്നും അദ്ദേഹം അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോടതി വിധിയോ എഫ്ഐആറോ ഒരു പരാതിയോ ലഭിക്കുന്നതിന് മുൻപു തന്നെ പാർട്ടി നേതൃത്വവുമായി ആലോചിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രാജി അറിയിച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. പിന്നീടും കോണ്‍ഗ്രസ് എന്തു ചെയ്തു എന്ന ചോദ്യം ഉയർത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നു ഷാഫി പറമ്പിൽ മാധ്യമങ്ങളോട് ചോദിച്ചു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഹുലിന്റെ രാജി പ്രധാനമായ ചുവട് തന്നെയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോൺഗ്രസിനെ നിർവീര്യമാക്കാനും സർക്കാരിന്റെ പ്രവർത്തികൾ ജനങ്ങളുടെ മുന്‍പിൽ മറച്ചുവയ്ക്കാനുമുള്ള ശ്രമങ്ങളാണോ ഈ ആരോപണങ്ങളും പ്രതിഷേധങ്ങളും കൊണ്ട് പലരും ലക്ഷ്യമിടുന്നതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ആരോപണങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും അദ്ദേഹം അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി; ഭീഷണി സന്ദേശമെത്തിയത് തൃശ്ശൂർ കളക്ടറേറ്റിൽ

Kerala
  •  6 hours ago
No Image

ഗാർഹിക തൊഴിലാളികളുടെ നിയമനം; പുതിയ നിയമങ്ങൾ അവതരിപ്പിച്ച് ഒമാൻ

oman
  •  6 hours ago
No Image

മീററ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലിസ് വെടിവെച്ചുകൊന്നു

crime
  •  7 hours ago
No Image

ഇസ്‌റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് 20 ബന്ദികളെ റെഡ് ക്രോസിന് കൈമാറി

International
  •  7 hours ago
No Image

മോദി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍

Kerala
  •  7 hours ago
No Image

കൈപൊള്ളും പൊന്ന്; യുഎഇയിൽ ഇന്നും സ്വർണവിലയിൽ വർധനവ്

uae
  •  7 hours ago
No Image

ദുബൈ വിസകളിലും എന്‍ട്രി സ്റ്റാംപുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ

uae
  •  7 hours ago
No Image

ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ

National
  •  7 hours ago
No Image

മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം

Football
  •  8 hours ago
No Image

വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി

Kuwait
  •  8 hours ago