ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവിന് യാത്രാ വിലക്ക് ഏർപ്പെടുത്തി സ്ലൊവേനിയ
ലുബ്ലിയാന: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യാത്രാവിലക്ക് ഏർപ്പെടുത്തി സ്ലൊവേനിയ. നേരത്തേ ഇസ്റാഈലിന് മേൽ ആയുധ ഉപരോധം ഏർപ്പെടുത്തിയ സ്ലൊവേനിയ സയണിസ്റ്റ് രാജ്യത്തേക്കുള്ള സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിക്കുകയും അധിനിവേശ വെസ്റ്റ് ബാങ്കിൽ വെച്ച് ഇസ്റാഈൽ ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ നിരോധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 23 മാസമായി തുടരുന്ന ഇസ്റാഈൽ ആക്രമണത്തിൽ 65,400-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികൾ പറയുന്നു. നിലവിലുള്ള ഉപരോധം ലക്ഷക്കണക്കിന് ആളുകളെ ക്ഷാമത്തിന്റെ വക്കിലെത്തിച്ചതായി വിവിധ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരു യൂറോപ്യൻ യൂണിയൻ (EU) അംഗരാജ്യം ഇസ്റാഈലിനെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ഇതാദ്യമായാണ്. ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങളിൽ നിന്ന് അകലം പാലിക്കാൻ സ്ലൊവേനിയ സമീപ കാലങ്ങളിൽ സ്വീകരിച്ച നിരവധി നടപടികളുടെ തുടർച്ചയാണിത്.
2024 ജൂണിൽ അയർലൻഡ്, നോർവേ, സ്പെയിൻ എന്നിവയുമായി ചേർന്ന് സ്ലോവേനിയ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. ഒരു മാസത്തിനുശേഷം, ഫലസ്തീനികൾക്കെതിരെ വംശഹത്യ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് രണ്ട് തീവ്ര വലതുപക്ഷ ഇസ്റാഈലി മന്ത്രിമാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഓഗസ്റ്റിൽ തന്നെ സ്ലൊവേനിയ ഇസ്റാഈലിന്റെ മേൽ ആയുധ ഉപരോധം ഏർപ്പെടുത്തുകയും സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും എന്നിവ നിരോധിച്ചിരുന്നു. ഇതിനു പുറമേ അധിനിവേശ വെസ്റ്റ് ബാങ്കിൽ വെച്ച് ഇസ്റാഈൽ ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ നിരോധിക്കുകയും ചെയ്തിരുന്നു.
slovenia has imposed a travel ban on israeli prime minister benjamin netanyahu, escalating diplomatic tensions and drawing attention to international responses to israel’s policies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."