HOME
DETAILS

ഫാമിലി വിസ ലംഘകർക്ക് നിയമപരമായ പദവി ശരിയാക്കാൻ അനുമതി: വാർത്ത വ്യാജമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

  
Web Desk
September 27 2025 | 13:09 PM

kuwait ministry of interior denies reports on family visa violators

കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 22 (കുടുംബ വിസ) ലംഘകർക്ക് അവരുടെ നിയമപരമായ പദവി ശരിയാക്കാൻ അനുമതി നൽകിയെന്ന വാർത്തകൾ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനമോ സർക്കുലറോ പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം അവകാശവാദങ്ങൾ പൂർണമായും തെറ്റാണെും, എല്ലാ ഔദ്യോഗിക തീരുമാനങ്ങളും സർക്കുലറുകളും മന്ത്രാലയത്തിന്റെ അംഗീകൃത ചാനലുകൾ വഴി മാത്രമേ പ്രഖ്യാപിക്കൂ എന്നും മന്ത്രാലയം ആവർത്തിച്ചു. 

ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് അവയുടെ സത്യാവസ്ഥ പരിശോധിക്കാനും, മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന അപ്ഡേറ്റുകളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

കുടുംബങ്ങളെ വേർപിരിയലിൽ നിന്ന് സംരക്ഷിക്കുന്നതിനും അവരുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി, കുവൈത്തിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്, "ഡിപെൻഡന്റ്" വിസ (ആർട്ടിക്കിൾ 22) ലംഘകർക്ക് അവരുടെ പദവി ശരിയാക്കാൻ അനുവദിക്കുന്ന ഒരു തീരുമാനം പുറപ്പെടുവിക്കാൻ നിർദേശിച്ചുവെന്നാണ് നേരത്തെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. മുൻപ് നൽകിയ ഇളവ് കാലയളവിൽ റെസിഡൻസി നില ശരിയാക്കാൻ കഴിയാതിരുന്നവർക്ക് ഈ അവസരം ബാധകമാണെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.

The Kuwait Ministry of Interior has clarified that recent reports about allowing family visa violators to correct their legal status are false. There's no official announcement or confirmation from the ministry regarding any amnesty or special provisions for visa violators. It's essential to rely on credible sources, such as the Ministry's official website or social media channels, for accurate information on visa policies and regulations 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

National
  •  5 hours ago
No Image

ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്

uae
  •  5 hours ago
No Image

കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു

National
  •  6 hours ago
No Image

ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ

Kerala
  •  6 hours ago
No Image

എയിംസ്; ബിജെപിയും സുരേഷ് ഗോപിയും രണ്ടുതട്ടില്‍; പ്രഖ്യാപനം കേന്ദ്ര നിയമം അനുസരിച്ച് മാത്രമെന്ന് എം.ടി രമേശ്

Kerala
  •  6 hours ago
No Image

തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

Kerala
  •  6 hours ago
No Image

തമിഴ്നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ ദുരന്തം: മരണസംഖ്യ 31 ആയി; മരിച്ചവരിൽ കുട്ടികളും

National
  •  6 hours ago
No Image

കളഞ്ഞു കിട്ടിയ പഴ്സിലുണ്ടായിരുന്നത്, പണവും 200,000 ദിർഹത്തിന്റെ ചെക്കും; ഉടമക്ക് തിരിച്ചു നൽകിയ വിദ്യാർഥിക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  6 hours ago
No Image

വിജയ് നയിച്ച റാലിക്കിടെ അപകടം: തിക്കിലും തിരക്കിലും പെട്ട് 10 മരണം; കുട്ടികളുൾപ്പെടെ 20 ലധികം പേർ കുഴഞ്ഞ് വീണു; മുപ്പതിലധികം പേർ ചികിത്സയിൽ

Kerala
  •  7 hours ago
No Image

കേരളത്തിൽ മഴക്കൊപ്പം ശക്തമായ കാറ്റും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും 

Kerala
  •  7 hours ago