കണ്ണൂരിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: യുവാവ് പിടിയിൽ
കണ്ണൂർ: കേരള പൊതു സർവീസ് കമ്മിഷൻ (പിഎസ്സി) സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ ഉദ്യോഗാർത്ഥിയെ പി.എസ്.സി പരീക്ഷ വിജിലൻസ് വിഭാഗം പിടികൂടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദ് (29) ആണ് അറസ്റ്റിലായത്. ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ച് ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തി, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ ലഭിക്കുന്ന രീതിയിലായിരുന്നു കോപ്പിയടി. പയ്യാമ്പലം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥിയിടെ വിജിലൻസ് പിടികൂടിയത്.
പരീക്ഷയ്ക്കിടെ സഹദിന്റെ പെരുമാറ്റത്തിൽ സംശയം ഉയർന്നതോടെ പി.എസ്.സി വിജിലൻസ് വിഭാഗം നേരത്തെ തന്നെ ഇയാളെ നിരീക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ പരീക്ഷാ സമയത്ത് വിശദ പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് പുറത്തായത്. മൈക്രോ ക്യാമറയിലൂടെ തൽക്ഷണം ചോദ്യങ്ങൾ പുറത്തേക്ക് അയച്ച് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ സ്വീകരിച്ച് പരീക്ഷ എഴുതുകയായിരുന്നു.
പരിശോധനയ്ക്കിടെ സഹദ് പരീക്ഷാകേന്ദ്രത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, വിവരം അറിഞ്ഞ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പി.എസ്.സി വിജിലൻസ് വിഭാഗം ഇത്തരം ക്രമക്കേടുകൾ തടയാൻ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിച്ചു.
In Kannur, a youth named Muhammad Sahad was caught cheating in a PSC Secretariat Office Assistant exam using a micro camera hidden in his shirt collar and a Bluetooth headset to receive answers. The PSC Vigilance Wing detained him after he attempted to flee, and police are investigating.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."