HOME
DETAILS

കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തം; വിജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

  
October 03, 2025 | 11:27 AM

madras-high-court-slams-vijay-karur-tragedy-human-made-disaster

ചെന്നൈ: കരൂരില്‍ സംഭവിച്ചത് മനുഷ്യനിര്‍മിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തില്‍ കോടതിയ്ക്ക് കണ്ണടക്കാനാവില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും കോടതി വ്യക്തമാക്കി. കരൂര്‍ ദുരന്തത്തില്‍ നടനും ടി.വി.കെ നേതാവുമായ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹരജിയിലാണ് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്. അതേസമയം,  കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നോര്‍ത്ത് സോണ്‍ ഐ.ജിക്കായിരിക്കും അന്വേഷണത്തിന്റെ ചുമതല. 

' എന്ത് പാര്‍ട്ടിയാണിത്, സ്ത്രീകളും കുട്ടികളുമടക്കം രിച്ചിട്ടും നേതാവ് സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണമില്ലെന്നും കോടതി വിമര്‍ശിച്ചു.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ കോടതി തള്ളി. നിലവില്‍ കരൂര്‍ പൊലിസിന്റെ അന്വേഷണം പ്രാരംഭദിശയിലാണ്. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. 

ഭാവിയില്‍ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളവും ശുചിമുറിസൗകര്യവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉറപ്പാക്കണമെന്നും പാര്‍ട്ടികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. റാലികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നത് വരെ ഒരു യോഗത്തിനും ഇനി അനുമതി നല്‍കില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു.

കരൂര്‍ ദുരന്തത്തില്‍ വിജയ്‌ക്കെതിരെ കേസെടുക്കാതിരിക്കുന്നത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. സ്റ്റാലിന്‍ മയപ്പെടുത്തിയതോടെ വിജയ് ആദ്യം തയ്യാറാക്കി വെച്ച വീഡിയോ പുറത്തുവിട്ടില്ലെന്ന് വിവരവും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരൂര്‍ അപകടം അട്ടിമറിയെന്ന് വിശ്വസിക്കുന്ന  വിജയും ടിവികെ നേതാക്കളും ഡിഎംകെയെ കടന്നാക്രമിക്കുന്ന വീഡിയോയാണ് ആദ്യം തയ്യാറാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ മൃദുസമീപനം ആരെയും പഴിക്കാതെ സ്റ്റാലിന്‍ പുറത്തിറക്കിയ വീഡിയോയിലും ടിവികെ ആശയക്കുഴപ്പത്തില്‍ ആവുകയായിരുന്നു. 

ഇതിനിടെയാണ് വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി വന്നത്. കേസില്‍ വിജയ്യെ പ്രതിയാക്കാത്തത് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ 46 ആളുകളോടും ചെയ്യുന്ന അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ചെന്നൈ സ്വദേശിയായ പിഎച്ച് ദിനേശ് ആണ് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. 12 മണിക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണമെന്നും ടിവികെ പ്രസിഡണ്ടിനെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമായ കാരണങ്ങള്‍ക്ക് പിന്നാലെ ആണെന്നും ഹരജിയില്‍ ആരോപിക്കപ്പെടുന്നുണ്ട്.

 

English Summary:The Madras High Court has tsrongly criticized the recent Karur tragedy, calling it a manmade disaster. Hearing a petition demanding legal action against actor and TVK leader Vijay over the incident, the court stated that it cannot turn a blind eye and that no one is above the law.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  2 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  2 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  2 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  2 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  2 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 days ago