HOME
DETAILS

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു 

  
Web Desk
October 03 2025 | 13:10 PM

veteran journalist and author tjs george passes away

ബെംഗളൂരു: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ തയ്യിൽ ജേക്കബ് സോണി ജോർജ്  (ടി.ജെ.എസ് ജോർജ്) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ വസതിയിൽ ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. 97 വയസ്സായിരുന്നു. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ടി.ജെ.എസ് ജോർജിന്റെ വിയോഗം സാഹിത്യ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

1928 മേയ് 7-ന്, മജിസ്‌ട്രേറ്റ് തയ്യിൽ തോമസ് ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി തുമ്പമണ്ണിലാണ് ജനനം. എട്ട് സഹോദരങ്ങളിൽ നാലാമത്തെയാളായിരുന്നു ജോർജ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദധാരിയായ അദ്ദേഹം, ഭാര്യ അമ്മു ജോർജിനൊപ്പം ബെംഗളൂരുവിലും കോയമ്പത്തൂരിലുമായിരുന്നു താമസിച്ച് വന്നിരുന്നത്. മകൾ ശീബ തയ്യിൽ, മകൻ ജീത്ത് തയ്യിൽ (പ്രശസ്ത എഴുത്തുകാരൻ) എന്നിവരാണ്  മക്കൾ. 

പ്രമുഖ അമേരിക്കൻ ടിവി ജേണലിസ്റ്റ് രാജ് മഥായി ബന്ധുവും കൂടിയാണ് ജോർജ്. 1950-ൽ മുംബൈയിലെ 'ഫ്രീ പ്രസ് ജേണൽ'-ലാണ് ജോർജിന്റെ മാധ്യമജീവിതത്തിന് ആരംഭം കുറിച്ചത്. 'സെർച്ച്‌ലൈറ്റ്', 'ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ', ഹോങ്കോങിലെ 'ആഷ്യവീക്ക്' (സ്ഥാപക എഡിറ്റർ) തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ചു. 

അന്താരാഷ്ട്ര പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം നടത്തിയതിന് ആദ്യത്തെ എഡിറ്ററായി ജയിൽവാസം അനുഭവിച്ചു. ബിഹാറിലെ 'സെർച്ച്‌ലൈറ്റ്' എഡിറ്ററായിരിക്കെ സിഡിഷൻ കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്. 'ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്'-ന്റെ എഡിറ്റോറിയൽ ഉപദേശകനായിരുന്ന അദ്ദേഹം, 25 വർഷത്തോളം 'പോയിന്റ് ഓഫ് വ്യൂ' എന്ന വാരാന്ത കോളം എഴുതി. 2022 ജൂണിലാണ് ഇത് അവസാനിപ്പിച്ചത്. സാമൂഹികനീതിക്ക് വേണ്ടി, അഴിമതിക്കും മതസഹിഷ്ണുതയില്ലായ്മയ്ക്കും എതിരെ ശക്തമായ വിമർശനമാണ് അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത. 2008-ൽ ചൈനയിലെ ഒലിമ്പിക്സ് തയ്യാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങും പ്രശംസനീയമാണ്. 

വി.കെ. കൃഷ്ണമേനോൻ, എം.എസ്. സുബ്ബലക്ഷ്മി, നർഗീസ്, പോത്തൻ ജോസഫ്, ലീ ക്വാൻ യൂ തുടങ്ങിയ പ്രമുഖരുടെ ജീവചരിത്രങ്ങളും സ്വന്തം ഓർമക്കുറിപ്പുകളായ ‘ഘോഷയാത്ര’യും രചിച്ച ടി.ജെ.എസ്. ജോർജിന്റെ സാഹിത്യസംഭാവനകൾ മലയാളത്തിനും ദേശീയ മാധ്യമലോകത്തിനും അനന്യമായ മുതൽക്കൂട്ടാണ്.

മലയാളത്തിൽ രചിച്ച ‘ഘോഷയാത്ര’ എന്ന ആത്മകഥാപരമായ കൃതിയിൽ, ടി.ജെ.എസ്. ജോർജ് തന്റെ മാധ്യമ ജീവിതത്തിന്റെയും വ്യക്തിപരമായ അനുഭവങ്ങളുടെയും ആഴമേറിയ ചിത്രം വരച്ചിട്ടുണ്ട്. 

ഇംഗ്ലീഷിലും മലയാളത്തിലും 20-ലധികം പുസ്തകങ്ങൾ രചിച്ച ജോർജിന്റെ ജീവചരിത്രങ്ങൾ പ്രശസ്തമാണ്. സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും അദേഹം നൽകിയ സംഭാവനകൾക്ക് രാജ്യം 2011-ൽ പദ്മഭൂഷൺ, 2017-ൽ സ്വദേശാഭിമാനി പുരസ്കാരം, കേസരി മീഡിയ അവാർഡ്, കമലാ സുരയ്യ അവാർഡ്, രാജ്യോത്സവ അവാർഡ് (2007) തുടങ്ങിയവ നൽകി ആദരിച്ചു. 'സമകാലിക മലയാളം' വാരികയുടെ എഡിറ്റോറിയൽ ഉപദേശകനായിരുന്ന അദ്ദേഹം, ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ മാധ്യമപ്രവർത്തനത്തിന്റെ മാതൃകയായിരുന്നു. അന്ത്യകർമങ്ങൾ ബെംഗളൂരുവിൽ തന്നെ നടക്കുമെന്നാണ് വിവരം.

 

 

 

 

 

 

 

 

 

Veteran Indian journalist and author T.J.S. George, aged 97, passed away in Bengaluru on Friday evening due to age-related ailments. Born in Thumpamon, Kerala, he was a pioneering figure in English journalism, editing publications like Searchlight and Asiaweek, and writing over 20 books on politics, biographies, and social issues. He received the Padma Bhushan in 2011 for his contributions to literature and education.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ത്ത 'ലേഡി ഗോഡ്‌സെ'; ഇന്ന് കൊലപാതക്കേസിലെ പ്രതി; സ്വാധി അന്നപൂര്‍ണ ഒളിവില്‍

National
  •  11 hours ago
No Image

1989ല്‍ പിതാവ് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു; തുക പിന്‍വലിക്കാനെത്തിയ മകനോട് കൈമലര്‍ത്തി എസ്.ബി.ഐ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപോഭോകൃത കമ്മീഷന്‍

Kerala
  •  11 hours ago
No Image

ഓട്ടോയിൽ യാത്ര ചെയ്ത വയോധികന്റെ ഫോൺപേ ഉപയോ​ഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 1.95 ലക്ഷം രൂപ; സഹയാത്രക്കാരെ പിടികൂടി പൊലിസ്

National
  •  11 hours ago
No Image

കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്

Kerala
  •  12 hours ago
No Image

'ഈ രാജ്യങ്ങളിൽ പ്രതിഷേധം ശക്തം, ഇമാറാത്തി പൗരന്മാർ ജാഗ്രത പുലർത്തുക'; മുന്നറിയിപ്പുമായി യുഎഇ എംബസികൾ

uae
  •  12 hours ago
No Image

തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം 

Kerala
  •  12 hours ago
No Image

ഡ്രോൺ നിയന്ത്രണത്തിൽ നിർണായക ചുവടുവയ്പ്പുമായി യുഎഇ; ആദ്യ ട്രാഫിക് മാനേജ്മെന്റ് ലൈസൻസ് നൽകി

uae
  •  12 hours ago
No Image

കൊലവിളിയുമായി ട്രംപ്; 'ഞായറാഴ്ച വൈകിട്ട് 6-നകം ഹമാസ് സമാധാനകരാറിൽ ഏർപ്പെടണം, ഇല്ലെങ്കിൽ ആരും കണ്ടിട്ടില്ലാത്ത നരകം'

International
  •  12 hours ago
No Image

ബുർഖ ധരിച്ച് സ്കൂളിൽ കയറേണ്ട; യുപിയിൽ പിടിഎ മീറ്റിം​ഗിന് എത്തിയ രക്ഷിതാക്കളെ തിരിച്ചയച്ച് അധികൃതർ 

National
  •  12 hours ago
No Image

'കഫ്‌സിറപ്പ്' കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം

National
  •  13 hours ago


No Image

നാട്ടിലെ ഏറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോളേഴ്സ് മലപ്പുറത്തുക്കാർ; മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

Football
  •  13 hours ago
No Image

'ഐ ലവ് മോദി' എന്ന് പറയാം, 'ഐ ലവ് മുഹമ്മദ്' എന്ന് പറയാൻ പാടില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഉവൈസി

National
  •  13 hours ago
No Image

പാക് അധീന കശ്മീരിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ; അന്താരാഷ്ട്ര സമൂഹം പാകിസ്താനെ ഉത്തരവാദിയാക്കി നടപടി സ്വീകരിക്കണം; നിലപാട് കടുപ്പിച്ച് ഇന്ത്യ

National
  •  13 hours ago
No Image

ശമ്പള കൈമാറ്റത്തിലെയും സാമ്പത്തിക ഇടപാടുകളിലെയും കാലതാമസം ഒഴിവാക്കണം; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി സഊദി സെന്‍ട്രല്‍ ബാങ്ക്

Saudi-arabia
  •  13 hours ago