രാജ്യത്തെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിർമിക്കാൻ ഒരുങ്ങി ഒമാൻ
മസ്കത്ത്: രാജ്യത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് മസ്ജിദ് നിർമിക്കാൻ ഒരുങ്ങി ഒമാൻ. ഇതിന്റെ ഭാഗമായി ഒമാനിലെ ദോഫാർ ഗവർണറേറ്റ് കരാറിൽ ഒപ്പിട്ടു. ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒഡേ ആർക്കിടെക്ചറുമായി സഹകരിച്ച് ത്രീഡി പ്രിന്റിംഗ് രംഗത്തെ കരുത്തരായ ഇന്നോടെക് ഒമാൻ നിർമിക്കുന്ന മസ്ജിദ്, സലാലയിലെ ദഹാരിസ് വാട്ടർഫ്രണ്ട് വികസനത്തിന്റെ ഭാഗമാണ്.
ഓവൽ ആകൃതിയിൽ നിർമിക്കുന്ന പ്രാർത്ഥനാ ഹാളിൽ കേന്ദ്ര ഒക്കുലസ് വഴി സ്വാഭാവിക വെളിച്ചം അരിച്ചിറങ്ങും. നിർമാണം പൂർത്തിയാകുന്നതോടെ മേഖലയിലെ ആത്മീയ കേന്ദ്രമായി മസ്ജിദ് മാറുമെന്നാണ് അധികൃതർ കരുതുന്നത്. ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ദോഫാർ മുനിസിപ്പാലിറ്റി, ഡോ. അഹമ്മദ് ബിൻ മൊഹ്‌സെൻ അൽ ഗസ്സാനിയുടെയും എഞ്ചിനീയർ യാസർ ബിൻ സെയ്ദ് അൽ ബരാമിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
"സുസ്ഥിരതയും ഇസ് ലാമിക സ്വത്വവും പ്രതിഫലിപ്പിക്കുന്ന നൂതന നഗര ഇടങ്ങൾ സൃഷ്ടിക്കാനുള്ള ഗവർണറേറ്റിന്റെ ദർശനമാണിത്. ദഹാരിസ് ബീച്ചിലെ ആത്മീയ-വാസ്തുവിദ്യ-സാംസ്കാരിക നാഴികക്കല്ലായി ഈ മസ്ജിദ് മാറും," ഡോ. അൽ ഗസ്സാനി പറഞ്ഞു.
Oman's Dhofar Governorate inks deal for the country's pioneering 3D-printed mosque at Salalah's Dahariz Waterfront, featuring energy-harvesting designs, Omani-inspired minaret, and sustainable elements for a spiritual urban landmark.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."