ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
കൊളംബോ: ഐസിസി വനിത ഏകദിന ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. ശ്രീലങ്കയിലെ കൊളംബോയിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിംഗ് തെരഞ്ഞെടുത്തു. ഏഷ്യ കപ്പിലെ ഇന്ത്യ- പാകിസ്താൻ പോരാട്ടത്തിലെന്ന പോലെ വനിത ക്യാപ്റ്റൻമാരും മത്സരത്തിലെ ടോസ് സമയങ്ങളിൽ പരസ്പരം കൈ കൊടുക്കാതെ പോവുകയായിരുന്നു.
ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിനിടെ ടോസിനെത്തിയ സൂര്യകുമാർ യാദവും പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഹസ്തദാനം ചെയ്തിരുന്നില്ല. ടീം ലിസ്റ്റ് അമ്പയർക്ക് നൽകി ഇരു ക്യാപ്റ്റന്മാരും ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതേസമയം മറുഭാഗത്ത് ബംഗ്ലാദേശിനോട് ആദ്യ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. തുടർച്ചയായ രണ്ടാം വിജയവും വെച്ചായിരിക്കും ഹർമൻ പ്രീത് കൗറും സംഘവും കളത്തിൽ ഇറങ്ങുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, സ്നേഹ റാണ, രേണുക സിംഗ് താക്കൂർ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
പാകിസ്താൻ പ്ലെയിങ് ഇലവൻ
മുനീബ അലി, സദഫ് ഷംസ്, സിദ്ര അമിൻ, റമീൻ ഷമീം, ആലിയ റിയാസ്, സിദ്ര നവാസ് (വിക്കറ്റ് കീപ്പർ) , ഫാത്തിമ സന (ക്യാപ്റ്റൻ), നതാലിയ പെർവൈസ്, ഡയാന ബെയ്ഗ്, നഷ്റ സന്ധു, സാദിയ ഇഖ്ബാൽ.
The ICC Women's ODI World Cup is underway in a thrilling match between India and Pakistan. Just like in the India-Pakistan clash in the Asia Cup, the women's captains also left without shaking hands during the toss of the match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."