ഇന്റർപോൾ റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ്; രണ്ട് കുറ്റവാളികളെ ബെൽജിയത്തിന് കൈമാറി യുഎഇ
ദുബൈ: ദുബൈ പൊലിസും ഷാർജ പൊലിസും അറസ്റ്റ് ചെയ്ത രണ്ട് കുറ്റവാളികളെ ബെൽജിയത്തിന് കൈമാറി. ദുബൈ - ഷാർജ പൊലിസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സുകളുടെ അറസ്റ്റുകൾക്ക് പിന്നാലെയാണ് കൈമാറ്റം നടന്നത്. യുഎഇ കോടതികളും നീതിന്യായ മന്ത്രാലയവും ഈ കൈമാറ്റം അംഗീകരിച്ചു. ബെൽജിയം പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടെയും അറസ്റ്റ്.
ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ബെൽജിയത്തിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ്. ഇയാൾക്കെതിരെ അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തും അപകടകരമായ സംഘടിത കുറ്റവാളി സംഘത്തിൽ പങ്കാളിത്തവും ആരോപിക്കപ്പെട്ടിരിന്നു. രണ്ടാമത്തെ വ്യക്തിക്കെതിരെ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റാരോപണങ്ങളാണ് ഉള്ളത്.
ഈ കൈമാറ്റം യുഎഇയുടെ അന്താരാഷ്ട്ര നിയമ സഹകരണത്തിനുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു. സംഘടിതവും അതിർത്തി കടന്നുള്ളതുമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ രാജ്യത്തിന്റെ സജീവ പങ്കാളിത്തം ഇതിലൂടെ ശക്തിപ്പെടുത്തുന്നു, ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഗോള നിയമ നിർവഹണ പങ്കാളിത്തം ശക്തമാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും സുരക്ഷാ വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള യുഎഇയുടെ അർപ്പണബോധവും ഈ നടപടി പ്രതിഫലിപ്പിക്കുന്നു.
നീതി ഉറപ്പാക്കുന്നതിനും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും ആഗോള പങ്കാളികളുമായി ചേർന്ന് യുഎഇ പ്രവർത്തിക്കുന്നു.
The UAE has extradited two individuals to Belgium, following a formal request based on Interpol Red Notices. The suspects were arrested by Dubai and Sharjah police, and the extradition was approved by UAE courts and the Ministry of Justice. This move highlights the UAE's commitment to international cooperation in combating crime and ensuring justice
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."