HOME
DETAILS

വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം;  തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍

  
Web Desk
October 05, 2025 | 10:27 AM

Rome Erupts in Mass Protest Against Genocide Palestinian Flags Rise Across the Capital

പച്ചയും ചുവപ്പും കറുപ്പും വെളുപ്പും തിരയോളങ്ങളിളകുന്ന അലകടല്‍. അക്ഷരാര്‍ഥത്തില്‍ കടല്‍ തന്നെയായിരുന്നു അത്. പോര്‍ട്ട് സാന്‍ പൗലോയില്‍ നിന്ന് പിയാസ സാന്‍ ഗിയോവാനി വരെ. പത്ത് ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയാണ് കഴിഞ്ഞ ദിവസം ഇവിടെ അരങ്ങേറിയത്. ഇറ്റലിയുടെ പങ്കാളിത്തത്തിനുള്ള ഒരു താക്കീത് കൂടിയായിരുന്നു ആ റാലി. 

ഒരാഴ്ചയായി ഇറ്റലിയില്‍ പ്രതിഷേധം അലയടിച്ചു കൊണ്ടേയിരിക്കുകയാണ്. ലോകമിന്നോളം കാണാത്ത അതിക്രൂരമായ വംശഹത്യക്കെതിരെ, പലപല മേഖലകളിലായി പ്രതിഷേധത്തീയില്‍ കത്തിയമരുകയായിരുന്നു രാജ്യം. രാജ്യമെങ്ങുമുള്ള പണിമുടക്ക് ഉള്‍പെടെ പ്രതിഷേധത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് ഇറ്റലിയില്‍ അരങ്ങേറിയത്. 

protest italy.jpg

20 ലക്ഷം പേര്‍ അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
ഉച്ചകഴിഞ്ഞ് 2:30 ഓടെയാണ് വമ്പിച്ച മാര്‍ച്ച് നഗരത്തിലൂടെ നീങ്ങിത്തുടങ്ങിയത്.  മാര്‍ച്ച് വളരെ വളരെ നീണ്ടതായിരുന്നു, അതിന്റെ ഒരറ്റം ഇറ്റാലിയന്‍ പ്രതിഷേധ പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ ഹൃദയമായ പിയാസ സാന്‍ ജിയോവാനിയില്‍ എത്തുമ്പോള്‍, അതിന്റെ മറ്റേഅറ്റം നാല് കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ട സാന്‍ പൗലോയിലായിരുന്നു. അപ്പോഴേക്കും, ചത്വരത്തില്‍ ചുവപ്പ്, വെള്ള, പച്ച, കറുപ്പ് നിറങ്ങള്‍ നിറഞ്ഞിരുന്നു.

ജനക്കൂട്ടത്തെപ്പോലെ തന്നെ ബാനറുകളും വൈവിധ്യപൂര്‍ണ്ണമായിരുന്നു - ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അപലപിച്ചും, ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ നിശബ്ദതയെ അപലപിച്ചും, ഫലസ്തീന്‍ പ്രതിരോധത്തിന്റെ സ്ഥിരതയെ ആഘോഷിച്ചും കൈകൊണ്ട് അടയാളപ്പെടുത്തിയ ബാനറുകള്‍. ഫലസ്തീന് ജനതയുടെ പോരാട്ടം നമ്മുടേത് കൂടിയാണ്- ലക്ഷക്കണക്കായ ജനങ്ങളെ സാക്ഷി നിര്‍ത്തി സ്പീക്കര്‍ പ്രഖ്യാപിച്ചു. 

ഫ്‌ലോട്ടിലയെ ഇസ്‌റാഈല്‍ സൈന്യം തടഞ്ഞതിനു പിന്നാലെയാണ് ഇറ്റലി തലസ്ഥാനമായ റോമിലുംപ്രകടനങ്ങള്‍ക്കുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നത്. കൂടാതെ ഗസ്സയ്ക്കും ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലയ്ക്കും ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഇറ്റലിയില്‍ ഒരു ദിവസം പണിമുടക്കും നടന്നു. പണിമുടക്കില്‍ ഇറ്റലിയിലെ റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചു. മിലാനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷം ആളുകള്‍ പങ്കെടുത്തെന്ന് സിജിഐഎല്‍ (ഇറ്റാലിയന്‍ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍) വ്യക്തമാക്കി.

ലിയനാര്‍ഡോ ഡാവിഞ്ചി സ്മാരക സ്‌ക്വയറില്‍ ഫലസ്തീന്‍ പതാകയും 'ഫ്രീ ഫലസ്തീന്‍' മുദ്രാവാക്യവുമായി ലക്ഷക്കണക്കിന് പ്രതിഷേധക്കാര്‍ നിറഞ്ഞു. ഗിനോവയില്‍ 40,000 ആളുകളും ബ്രെസ്ചയില്‍ 10,000 പേരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. ആയിരക്കണക്കിനാളുകളാണ് വെനീസിലെ എ4 ടോള്‍ പ്ലാസ ഉപരോധിച്ചത്. പ്രതിഷേധക്കാര്‍ 'വംശഹത്യ അവസാനിപ്പിക്കുക, ഞങ്ങള്‍ എല്ലാം സുമൂദ് ഫ്‌ലോട്ടില' എന്നെഴുതിയ ബാനറുമകളും ഏന്തിയിരുന്നു. റോമിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ നിറഞ്ഞതോടെ ട്രെയിനുകള്‍ റദ്ദാക്കുകയും നിരവധി ട്രെയിനുകള്‍ വൈകുകയും ചെയ്തു. നേപ്പിള്‍സ്, ലിവോര്‍ണോ, സലേര്‍ണോ തുറമുഖങ്ങളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

അതിനിടെ,നിരവധി ബസുകള്‍ ഇറ്റാലിയന്‍ പൊലിസ് ദേശീയപാതയില്‍ തടഞ്ഞുവെന്നും അവ തലസ്ഥാനത്തേക്ക് എത്തുന്നത് തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു പ്രശംനം ഒഴിവാക്കാനെന്നവണ്ണം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നേരത്തെ നിശബ്ദമായി റോം വിട്ടിരുന്നു. എന്നാല്‍ എല്ലാ നിയന്ത്രണങ്ങളേയും നിഷ്ഫലമാക്കി പ്രതിഷേധം ആളിക്കത്തുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വംശഹത്യക്ക് ഇരയാക്കപ്പെടുന്ന ഒരു ജനതയോടുള്ള ഐക്യദാര്‍ഢ്യത്തെ നിയന്ത്രിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന് ആ പ്രതിഷേധ സംഗമം തെളിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  5 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  5 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  6 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  6 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  6 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  6 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  7 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  7 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  7 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  7 hours ago