
കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സംഭവത്തിൽ പ്രതിയായ സണ്ണി 'സൈക്കോ' കില്ലർ എന്ന് പൊലിസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തോടൊപ്പം ഒരു രാത്രി കിടന്നുറങ്ങിയ ശേഷമാണ് അടുത്ത ദിവസം ഡീസൽ ഒഴിച്ച് ശരീരം കത്തിച്ചത് എന്ന് പൊലിസിന് നൽകിയ മൊഴിയിൽ പ്രതി വെളിപ്പെടുത്തി.
സ്വവർഗാനുരാഗി കൂടിയായ സണ്ണി ബീവറേജസിൽ വെച്ചാണ് മരിച്ച യുവാവുമായി പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും. പിന്നീട് ഇരുവരും ഒരുമിച്ചാണ് സണ്ണി താമസിക്കുന്ന ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിലെത്തുന്നത്. സണ്ണി നൽകിയ 500 രൂപ തികയില്ല എന്ന് പറഞ്ഞ യുവാവ് വീണ്ടും പണത്തിനായി സണ്ണിയുടെ പോക്കറ്റിൽ കൈയിട്ടതാണ് പ്രകോപനത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായി സണ്ണി, കത്തി ഉപയോഗിച്ച് യുവാവിനെ കുത്തുകയും ഇരുമ്പ് ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
യുവാവ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം, സണ്ണി ആ രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. പിറ്റേന്ന്, സ്റ്റൗവിൽ ഉപയോഗിക്കാനായി സൂക്ഷിച്ച ഡീസൽ എടുത്ത് മൃതദേഹത്തിൽ ഒഴിച്ച് കത്തിക്കുകയും മുറി പൂട്ടി വടക്കാഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വൈകിട്ട് അഞ്ച് മണിയോടെ ശക്തൻ സ്റ്റാൻഡിലേക്ക് പോയ പ്രതി, തൃശൂർ-കുന്നംകുളം ബസ്സിൽ കയറിയപ്പോൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലിസിന്റെ വലയിലാകുന്നത്. ചോദ്യം ചെയ്യലിൽ സണ്ണി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു.
വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മരിച്ച യുവാവ് തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന, എന്നാൽ ഇതുവരെ ആരും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലിസ് യുവാവിന്റെ ഫോട്ടോ നഗരത്തിലെ ബസ് സ്റ്റാൻഡുകളിൽ നാടോടി കച്ചവടക്കാർക്ക് കാണിച്ചെങ്കിലും തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
സണ്ണിയുടെ ക്രിമിനൽ പശ്ചാത്തലം
19-ാം വയസ്സിൽ സ്വന്തം അമ്മയെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസിലാണ് സണ്ണിയെ ആദ്യമായി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് 2005-ൽ രാജസ്ഥാൻ സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും സണ്ണി പ്രതിയായി. ആദ്യ കേസിൽ മാനസിക രോഗിയാണെന്ന് വാദിച്ച് വെറുതെ വിട്ടെങ്കിലും, രണ്ടാമത്തെ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സണ്ണി, വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജോലിക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു. നിലവിൽ തൃശൂരിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ്. സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം വിലയിരുത്തി. കസ്റ്റഡിയിലുള്ള സണ്ണിയെ പൊലിസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ വിശദമായി ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണ്.
In Kunnamkulam, Thrissur, a youth was brutally murdered, and his body was set ablaze by the suspect, Sunny, labeled a 'psycho killer' by police. After meeting the victim at a beverage outlet, Sunny allegedly killed him following a dispute, slept beside the body, and later burnt it using diesel before fleeing. He was arrested on a bus following a mobile phone trace. Sunny, with a history of two prior murder cases, including killing his grandmother at 19, confessed to the crime. The victim's identity remains unconfirmed, believed to be from Tamil Nadu.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
Kerala
• 4 hours ago
'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍
Kerala
• 4 hours ago
സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും
Saudi-arabia
• 5 hours ago
അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം
National
• 5 hours ago
ലോകത്തിൽ രണ്ടാമനാവാൻ കോഹ്‌ലി; രാജാവിന്റെ തിരിച്ചുവരവിൽ ചരിത്രങ്ങൾ മാറിമറിയും
Cricket
• 5 hours ago
അജ്മാൻ: പെട്രോൾ ടാങ്കറുകൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് വിലക്ക്; നിയമ ലംഘകർക്കെതിരെ കടുത്ത നടപടികൾ
uae
• 5 hours ago
ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗര്‍ഭച്ഛിദ്രം; യൂട്യൂബറും നടനുമായ മണി മെരാജ് അറസ്റ്റില്‍
National
• 5 hours ago
ഇ-പോസ് മെഷീനുകളുടെ തകരാർ: റേഷൻ വിതരണം തടസ്സപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
Kerala
• 6 hours ago
ഗസ്സയിൽ വെടിനിർത്താൻ ആവശ്യപ്പെട്ട് ഈജിപ്തിൽ ചർച്ച: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കപ്പെടാതെ മിഡിൽ ഈസ്റ്റിൽ യഥാർത്ഥ സമാധാനം കൈവരിക്കാനാവില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ്
International
• 6 hours ago
നാല് വിഭാഗങ്ങൾക്ക് ടോൾ ഒഴിവാക്കി സാലിക്; ആർക്കൊക്കെ ഇളവ് ലഭിക്കും, ഇളവിന് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 6 hours ago
ടാക്സി മേഖലയുടെ നിലവാരം മെച്ചപ്പെടുത്തണം; ഡ്രൈവർമാർക്കും, കമ്പനികൾക്കുമായി 8 മില്യൺ ദിർഹത്തിന്റെ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
uae
• 7 hours ago
സാക്ഷാൽ അലക്സ് ഫെർഗൂസൻ കയ്യടക്കിവെച്ച റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിൽ ഗ്വാർഡിയോള
Football
• 7 hours ago
വിമാനത്തിനുള്ളിൽ പവർബാങ്കുകൾ നിരോധിച്ചു; പേടിക്കേണ്ട, ഒരു കേബിൾ കയ്യിലുണ്ടോ? ചാർജിംഗ് ഇനി ഈസി
uae
• 7 hours ago
കാർ പോകാൻ സ്ഥലം ഉണ്ടായിട്ടും ഓട്ടോ പോവില്ലെന്ന വാശിയിൽ ഡ്രൈവർ; ചോദ്യം ചെയ്ത മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ കയ്യേറ്റ ശ്രമം
National
• 7 hours ago
പുതിയ റോളിൽ അവതരിച്ച് സഞ്ജു സാംസൺ; ഇനി വലിയ കളികൾ മാത്രം!
Football
• 9 hours ago
കുവൈത്ത്: ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കണ്ടുകെട്ടും; നാടുകടത്തലിനടക്കം സാധ്യത
Kuwait
• 9 hours ago
ഓസ്ട്രേലിയൻ പരമ്പരയിൽ അവൻ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തും: ഡിവില്ലിയേഴ്സ്
Cricket
• 9 hours ago
ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്; നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala
• 10 hours ago
കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്
Business
• 7 hours ago
ഗില്ലിനെ മികച്ച ക്യാപ്റ്റനാക്കാൻ ആ രണ്ട് താരങ്ങൾക്ക് കഴിയും: ഡിവില്ലിയേഴ്സ്
Cricket
• 7 hours ago
ഷുഗർ കൂടിയാൽ നികുതി കൂടും; 2026 ജനുവരി ഒന്ന് മുതൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് നികുതി ചുമത്തുന്ന രീതി മാറ്റി യുഎഇ
uae
• 8 hours ago