നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ
അബൂദബി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അനേകം മരണങ്ങളും, നാശനഷ്ടങ്ങളുമുണ്ടായ സാഹചര്യത്തിൽ നേപ്പാളിന് ആത്മാർത്ഥമായ അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് യുഎഇ.
വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ ദുരന്തം ബാധിക്കപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്കും നേപ്പാൾ ജനതയ്ക്കും യുഎഇ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി.
നേപ്പാളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം 60 പേർ മരിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച (2025 ഒക്ടോബർ 6) എട്ട് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം ഇതിൽ 15 പേർ കുട്ടികളാണ്.
കോശി പ്രവിശ്യയിലെ ഇലാം ജില്ലയെയാണ് മണ്ണിടിച്ചിൽ ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ 37 പേർ മരിച്ചു. പഞ്ചതാർ ജില്ലയിൽ എട്ട് പേർ, ഉദയപൂർ, രൗതഹത് ജില്ലകളിൽ മൂന്ന് പേർ വീതം, കാവ്രേ, ഖോതാങ് ജില്ലകളിൽ രണ്ട് പേർ വീതം, സുൻസാരി, മൊറാങ്, മൊഹത്തരി, സിന്ധുലി, സിന്ധുപാൽചോക്ക് ജില്ലകളിൽ ഓരോരുത്തരും മരിച്ചു.
The United Arab Emirates (UAE) has extended its heartfelt condolences and solidarity to Nepal following the devastating floods and landslides caused by heavy rainfall. The natural disaster has resulted in significant loss of life and widespread destruction in Nepal. The UAE's message of support and sympathy reflects its commitment to standing in solidarity with Nepal during this challenging time
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."