ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം: 10 പേർക്ക് ജീവൻ നഷ്ടം; രക്ഷാപ്രവർത്തനം തീവ്രമായി തുടരുന്നു
ബിലാസ്പൂർ: ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ പ്രൈവറ്റ് ബസിന് മുകളിലേക്ക് മണ്ണിടിച്ച് അപകടം. ബലുഘാറ്റ് (ബലൂ ബ്രിഡ്ജ്) അടുത്തുള്ള ജന്ദുത്ത സബ്‌ഡിവിഷനിലെ മാരോട്ടൻ-കലൗൾ പാതയിലാണ് സംഭവം. അപകടത്തിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. ബസിൽ 30-ലധികം യാത്രക്കാർ ഉണ്ടായിരുന്നു. നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കാവുന്നവരെ പുറത്തെടുക്കുന്നതിനായി രക്ഷാപ്രവർത്തനങ്ങൾ തീവ്രമായി തുടരുകയാണ്.
മലയിടുക്കിൽ നിന്ന് വൻതോതിൽ പാറക്കെട്ടുകളും മണ്ണും ബസിന് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. ബസ് പൂർണമായി അവശിഷ്ടങ്ങൾക്കടിയിലാണ് ഉള്ളത്. ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ പൊലീസ്, ഫയർ ഫോഴ്സ്, ദുരന്തനിവാരണ സേനകൾ എന്നിവയുടെ സംഘങ്ങൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടത്താനും, പരുക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിക്കാനും, ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും ജില്ലാ അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഹിമാചൽ പ്രദേശിൽ മഴക്കാലത്ത് മണ്ണിടിഞ്ഞുണ്ടാകുന്ന അപകടങ്ങൾ നിത്യസംഭവമാണ്.
A private bus in Himachal Pradesh’s Bilaspur district was struck by a massive landslide, killing at least 10 people. Over 30 passengers were on board when rocks and debris buried the bus. Rescue operations are ongoing, with four people, including a child, saved so far. Locals and authorities are using JCB machines to clear the debris as efforts continue to locate those trapped.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."