HOME
DETAILS

സൈബർ ക്രൈം സ്‌റ്റേഷനുകൾ ഇനി സൈബർ ഡിവിഷന് കീഴിൽ; പുനഃസംഘടിപ്പിച്ച് ഉത്തരവ്

  
കെ. ഷിന്റുലാൽ
October 08 2025 | 04:10 AM

Cybercrime stations now under Cyber Division Reorganization order issued

കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനിടെ സൈബർ ക്രൈംപൊലിസ് സ്‌റ്റേഷനുകളെ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്. 20 പൊലിസ് ജില്ലകളിലായുള്ള സൈബർ പൊലിസ് സ്‌റ്റേഷനുകളെ തിരുവനന്തപുരം പൊലിസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ ഡിവിഷന് കീഴിലാക്കിയാണ് പുനഃസംഘടിപ്പിച്ചത്. സർക്കാർ ഉത്തരവിന് പിന്നാലെ ഇന്ന് രാവിലെ എ.ഡി.ജി.പി എസ്.ശ്രീജിത്ത് ജില്ലാ പൊലിസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ സൈബർ സ്‌റ്റേഷനുകളുടെ തുടർപ്രവർത്തനവും ഘടനയും സംബന്ധിച്ച് വ്യക്തത വരുത്തും.

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്വേഷണവും പ്രതിരോധവുമെല്ലാം ഡിവിഷന് കീഴിലാക്കണമെന്ന് ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൈബർ സ്‌റ്റേഷനുകളുടെ ചുമതല ഡിവിഷന് കൈമാറിയത്. സൈബർ ഓപ്പറേഷൻ വിഭാഗം ഐ.ജിക്കാണ് സൈബർ ഡിവിഷന്റെ ചുമതല. 

സൈബർ സ്‌റ്റേഷനുകളെ പുനഃസംഘടിപ്പിച്ചതോടെ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി (ഐ.സി.ടി) വിഭാഗത്തെ കൂടി ഡിവിഷന്റെ കീഴിലാക്കി. ഐ.സി.ടി എസ്.പിയുടെ കീഴിൽ രണ്ട് ഡിവൈ.എസ്.പിമാരെ ചുമതലപ്പെടുത്തി എട്ട് യൂനിറ്റുകളായി തിരിച്ചാണ് ഇനി സൈബർ കേസുകൾ അന്വേഷിക്കുക. ഡിവിഷന് കീഴിൽ സൈബർ ഓപ്പറേഷൻ, ടെലികമ്മ്യൂണിക്കേഷൻ വിഭാഗങ്ങളായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്.  ഇതിന് പുറമേയാണ് ഇപ്പോൾ സ്‌റ്റേഷനുകളെ കൂടി ഉൾപ്പെടുത്തിയത്. 

നിലവിൽ ജില്ലാ പൊലിസ് മേധാവിമാരുടെ കീഴിലാണ് സൈബർ സ്‌റ്റേഷനുകൾ പ്രവർത്തിക്കുന്നത്. സൈബർ വിദഗ്ധരായ, പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ഉപയോഗിച്ചായിരുന്നു സംസ്ഥാനത്തുടനീളമുള്ള സൈബർ സ്‌റ്റേഷനുകളെ ശക്തിപ്പെടുത്തിയത്. സ്‌റ്റേഷന്റെ ചുമതല ജില്ലാ പൊലിസ് മേധാവിമാർക്കായിരുന്നു. ക്രമസമാധാന ചുമതല വഹിക്കുന്ന ജില്ലാ പൊലിസ് മേധാവിമാർ സൈബർ കേസുകൾ കൂടി നോക്കേണ്ടത് അന്വേഷണത്തിലും മറ്റും സാങ്കേതികമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സ്‌റ്റേഷനുകളെ ഡിവിഷന് കീഴിലാക്കി പുനഃസംഘടിപ്പിച്ചത്. 

സൈബർ കുറ്റകൃത്യം മുൻകൂട്ടി അറിഞ്ഞു തടയുന്നതിനുള്ള സൈബർ പട്രോളിങ്, ഗവേഷണം, കേസന്വേഷണം എന്നിവയെല്ലാം ഇനി ഡിവിഷന്റെ നിയന്ത്രണത്തിലാകും. സൈബർ ഡിവിഷന്റെ ചുമതലയുള്ള ഐ.ജി തസ്തികയിൽ ആളില്ല. അതിനാൽ അധിക ചുമതല കൂടി ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി എസ്.ശ്രീജിത്തിനാണ്. 

കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 41,431 കേസുകളിലായി സൈബർ തട്ടിപ്പിലൂടെ 764 കോടി രൂപയായിരുന്നു കവർന്നത്. ഈവർഷം ആദ്യത്തെ ആറു മാസം 23,891 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ കേസുകളിലായി 413 കോടി രൂപയാണ് നഷ്ടമായത്. രണ്ട് വർഷങ്ങളിലായി ഏറ്റവും കൂടുതൽ തുക നഷ്ടമായത് വ്യാജ ട്രേഡിങ് ആപ്പ് വഴിലാണ്. ഇത്തരത്തിലുള്ള കേസുകളിൽ അതിവേഗത്തിലുള്ള അന്വേഷണത്തിനും പ്രതിരോധത്തിനുമായാണ് ഡിവിഷന്റെ കീഴിൽ സൈബർ സ്‌റ്റേഷനുകൾ പുനഃസംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷം തൊടാന്‍ പൊന്ന്; പവന്‍ വില ഇന്ന് 90,000 കടന്നു

Business
  •  16 hours ago
No Image

സൗകര്യങ്ങളില്ലാതെ മലപ്പുറം  ആര്‍ടിഒ; കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകളോളം- ലേണിങ് ടെസ്റ്റുകള്‍ നീളുന്നത് രാത്രി വരെ

Kerala
  •  16 hours ago
No Image

ദുരന്തനിവാരണ പദ്ധതി; വയനാട്ടിൽ ഹെലിപ്പാഡ് നിർമിക്കാൻ അനുമതി

Kerala
  •  17 hours ago
No Image

ഭൂട്ടാന്‍ വാഹനക്കടത്ത്: മമ്മുട്ടി, ദുല്‍ഖര്‍, പ്രിഥ്വിരാജ് ഉള്‍പെടെ വീടുകളില്‍ ഇ.ഡി റെയ്ഡ്; പരിശോധന 17 ഇടങ്ങളില്‍  

Kerala
  •  17 hours ago
No Image

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

Kerala
  •  18 hours ago
No Image

ഖത്തറില്‍ വെള്ളിയാഴ്ച പ്രവൃത്തി ദിവസം? വാര്‍ത്തകളില്‍ വ്യക്തത വരുത്തി സിവില്‍ സര്‍വീസ് ബ്യൂറോ

qatar
  •  18 hours ago
No Image

കാൽനടയാത്രികരുടെ സുരക്ഷ; സംസ്ഥാനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി

National
  •  18 hours ago
No Image

നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി വിസ് എയര്‍; 312 ദിര്‍ഹം മുതല്‍ നിരക്ക്; ബുക്കിങ് തുടങ്ങി

uae
  •  19 hours ago
No Image

കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  19 hours ago
No Image

കോട്ട പരദേവത ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ പരാതി നൽകാൻ ക്ഷേത്രം ഭാരവാഹികൾ

Kerala
  •  19 hours ago