HOME
DETAILS

ബൈക്കില്‍ ഐ ലൗ മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ചു; യുവാവിന് 7500 രൂപ പിഴ ചുമത്തി യുപി പൊലിസ് 

  
Web Desk
October 07, 2025 | 3:53 PM

up police imposed fine on a motorcycle that had a sticker saying i love muhammad

ലക്‌നൗ: ഐ ലൗ മുഹമ്മദ് സ്റ്റിക്കര്‍ പതിപ്പിച്ച ബൈക്കിന് പിഴ ചുമത്തി യുപി പൊലിസ്. ആക്ഷേപകരമായ സ്റ്റിക്കര്‍ പതിച്ചെന്ന് ആരോപിച്ചാണ് യുപി പൊലിസിന്റെ കിരാത നടപടി. തന്നെ തടഞ്ഞുനിര്‍ത്തി ആക്ഷേപിച്ചെന്നും, പിഴ ചുമത്തിയെന്നും ബൈക്കിന്റെ ഉടമസ്ഥന്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

7500 രൂപയാണ് പിഴയായി ചുമത്തിയത്. താന്‍ ചെയ്ത കുറ്റമെന്താണെന്ന് ചോദിക്കുന്ന യുവാവിനോട് ആക്ഷേപകരമായ സ്റ്റിക്കര്‍ ഒട്ടിച്ചുവെന്നാണ് പൊലിസ് മറുപടി നല്‍കിയത്. ഐ ലൗ മുഹമ്മദ് എങ്ങനെ ആക്ഷേപകരമാവുമെന്ന് ചോദിച്ചപ്പോള്‍ അതെ, അത് ആക്ഷേപകരമാണെന്ന് പൊലിസ് മറുപടി നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

അതിനിടെ ആരോപണങ്ങള്‍ വ്യാജമാണെന്നും, ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് യുവാവിനെതിരെ പിഴചുമത്തിയതെന്നാണ് പൊലിസ് വിശദീകരണം. മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലിസ് പറഞ്ഞു. 

അതേസമയം ഐ ലവ് മുഹമ്മദ് ബാനറിന്റെ പേരിൽ യോ​ഗി സർക്കാർ നടത്തുന്ന മുസ് ലിം വേട്ടയുടെ ബാക്കിപത്രമാണ് പുതിയ സംഭവവമെന്നും വിമർശനമുയരുന്നുണ്ട്. സെപ്റ്റംബര്‍ നാലിന് കാണ്‍പൂരിലെ മൊഹല്ല സയ്യിദ് നഗര്‍ പ്രദേശത്തെ ജാഫര്‍ വാലി ഗലിയില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് ഉയര്‍ത്തിയ 'ഐ ലവ് മുഹമ്മദ്' ബാനറിന്റെ പേരിലാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. ബാനറുകള്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തിന് കാരണം.

പിന്നാലെ മുസ്ലിം യുവാക്കള്‍ക്കെതിരേ പൊലിസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെതിരേ സംസ്ഥാന വ്യാപകമായ ഉയര്‍ന്ന കടുത്ത പ്രതിഷേധമാണ് 'ഐ ലവ് മുഹമ്മദ് കാംപയിന്‍' ആയി മാറിയത്. ഉത്തരാഖണ്ഡ്, ഗുജറാത്ത് ഉള്‍പ്പെടെ വിവിധ സംസ്ഥാനകളിലും കാംപയിന്‍ പ്രചരിക്കുകയും പൊലിസ് നടപടി ആരംഭിക്കുകയും ചെയ്തു.

In Uttar Pradesh, the police imposed a fine on a motorcycle that had a sticker saying "I Love Muhammad" displayed on it.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  2 days ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  2 days ago
No Image

സമസ്ത 100-ാം വാർഷിക പദ്ധതി; നാളെ പള്ളികളിൽ 'തഹിയ്യ' ഫണ്ട് സമാഹരണം

Kerala
  •  2 days ago
No Image

ബെറ്റിം​ഗ് ആപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Cricket
  •  2 days ago
No Image

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും വിജയിച്ച് ഇടത് സഖ്യം

National
  •  2 days ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 60.13% പോളിംഗ്

National
  •  2 days ago
No Image

മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികന് ജാമ്യം 

National
  •  2 days ago
No Image

കെ.എസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍ 39 ഇനങ്ങള്‍ പുറത്ത് തന്നെ

Kerala
  •  2 days ago
No Image

പൂണെ ഭൂമി ഇടപാട്: അജിത് പവാറിന്റെ മകനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

National
  •  2 days ago
No Image

ശബരിമല സ്വര്‍ണപ്പാളിക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago