രോഹിത്തും ശ്രേയസുമല്ല! ആ താരം ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടും: മൈക്കൽ ക്ലർക്ക്
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് കങ്കാരുപ്പട നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. സിഡ്‌നിയിൽ നടക്കുന്ന അവസാന മത്സരത്തിൽ ആശ്വാസ വിജയം തേടിയാവും ഇന്ത്യ ഇറങ്ങുക. എന്നാൽ അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പരയിൽ സമ്പൂർണ വിജയം ഉറപ്പാക്കാനാവും ഓസ്ട്രേലിയ ലക്ഷ്യം വെക്കുക.
അവസാന മത്സരത്തിന് മുന്നോടിയായി പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസും വിക്കറ്റും നേടുന്ന താരങ്ങൾ ആരൊക്കെയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. ജോഷ് ഹേസൽവുഡ് വിക്കറ്റുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തുമെന്നാണ് ക്ലർക്ക് പറഞ്ഞത്. റൺ വേട്ടക്കാരിൽ കോഹ്‌ലിയും ഒന്നാമതെത്തുമെന്നും ക്ലർക്ക് വ്യക്തമാക്കി.
''പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഞാൻ ഹേസൽവുഡിനെ പിന്തുണക്കും. ബാറ്റിങ്ങിൽ വിരാടിനൊപ്പം ഞാൻ നിൽക്കും. അദ്ദേഹം രണ്ട് തവണയാണ് പൂജ്യത്തിന് പുറത്തായത്. എന്നാൽ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്‌ലിയെ ഞാൻ ഉൾപ്പെടുത്തും. റൺസ് നേടുന്നതിൽ വിരാടും വിക്കറ്റുകൾ നേടുന്നതിൽ ഹേസൽവുഡും വളരെ മുന്നിലാണ്'' മൈക്കൽ ക്ലർക്ക് പറഞ്ഞു.
ഹേസൽവുഡ് ഇതുവരെ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിലാണ് ഹേസൽവുഡ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്. അഡലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ താരത്തിന് വിക്കറ്റുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല.
അതേസമയം കോഹ്‌ലിക്കും ഈ പരമ്പരയിൽ തിളങ്ങാനായിട്ടില്ല. രണ്ട് മത്സരങ്ങളിലും റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന് പുറത്താവുന്നത്.
Ahead of the final match of the India-Australia ODI series, former Australian captain Michael Clarke has predicted who will be the top run-getter and wicket-taker in the series.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."