നിയമലംഘകർക്ക് പിടിവീഴും; ബിസിനസ് സെന്ററുകളിലെ തട്ടിപ്പുകൾ തടയാൻ യുഎഇയിൽ പുതിയ നിയമങ്ങൾ
അബൂദബി: യുഎഇയിൽ ബിസിനസ് സെന്ററുകൾക്ക് പുതിയ നിയമം പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (Mohre) സംവിധാനങ്ങളിലേക്ക് ജീവനക്കാർക്ക് അനുമതി നൽകുന്നതിന് മുൻപ്, ബിസിനസ് സെന്ററുകൾ അവരുടെ പ്രീ-സ്ക്രീനിംഗ് നടത്തിയിരിക്കണം എന്ന് യുഎഇ നിർബന്ധമാക്കി.
മന്ത്രാലയത്തിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സഹായം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് ബിസിനസ് സെന്ററുകൾ (Business Centres) എന്ന് അറിയപ്പെടുന്നത്.
ഉപഭോക്താക്കളുടെ വിവരങ്ങളുടെയും രേഖകളുടെയും സ്വകാര്യത ബിസിനസ് സെന്ററുകൾ കർശനമായി പാലിക്കണം. നിയമം ലംഘിക്കുന്നതായി തെളിയിക്കപ്പെടുന്ന ഏതൊരു ബിസിനസ് സെന്ററിനും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
നിയമലംഘനങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ:
- കേന്ദ്രത്തിന് ലൈസൻസ് ലഭിച്ചിട്ടുള്ള അംഗീകൃത പ്രവർത്തന പരിധിക്ക് പുറത്ത് പ്രവർത്തിക്കുക.
- സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുമായി ശരിയായ തൊഴിൽ ബന്ധം ഇല്ലാതിരിക്കുക.
- മനുഷ്യക്കടത്ത് (Human trafficking) കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക.
- തൊഴിൽ പെർമിറ്റ് ലഭിക്കാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുകയോ റിക്രൂട്ട് ചെയ്യുകയോ ചെയ്യുക.
- വർക്ക് പെർമിറ്റ് ലഭിച്ചിട്ടും ജീവനക്കാരന് ജോലി നൽകാതിരിക്കുക.
- ആവശ്യമായ നിബന്ധനകൾ പാലിക്കുകയോ സ്റ്റാറ്റസ് മാറ്റുകയോ ചെയ്യാതെ, ജീവനക്കാരനെ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുക.
- Mohre ക്ക് തെറ്റായ വിവരങ്ങളോ രേഖകളോ നൽകുക.
- 'വ്യാജ എമിറേറ്റൈസേഷൻ' (Fake Emiratisation) പദ്ധതികളിൽ ഏർപ്പെടുക.
ബിസിനസ് സെന്ററിലെ ജീവനക്കാർക്ക് മന്ത്രാലയത്തിന്റെ സംവിധാനങ്ങൾ ഉപയോഗിക്കാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്യുകയോ ചൂഷണം ചെയ്യുകയോ ചെയ്താൽ, അവരെ നിയമനടപടികൾക്കായി റഫർ ചെയ്യും.
The United Arab Emirates (UAE) has introduced new regulations for business centers, requiring them to conduct advance checks on employees before seeking approval from the Ministry of Human Resources and Emiratisation (Mohre). This move aims to enhance regulatory oversight and ensure compliance with labor laws and Emiratisation policies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."