"സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല": തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ കാംപയിനുമായി ആശമാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനും ഇടതുമുന്നണിക്കുമെതിരേ കാംപയിനുമായി ആശമാർ. "ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല" എന്ന പ്രഖ്യാപനവുമായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കാംപയിൻ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
ആശാ സമരം ഉയർത്തിയ ആവശ്യങ്ങൾ തികച്ചും ന്യായവും ജീവൽ പ്രധാനവുമാണെന്ന് ഏവർക്കും ബോധ്യമായിരുന്നു.
എന്നാൽ, ആശാ സമരത്തിൻ്റെ തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാരും സർക്കാരിനുവേണ്ടി കുഴലൂതുന്ന ചില ട്രേഡ് യൂനിയൻ നേതാക്കളും സമരം അനാവശ്യമാണെന്നും, തിരുവനന്തപുരത്തല്ല ഡൽഹിയിലാണ് സമരം നടത്തേണ്ടതെന്നും ആവർത്തിച്ചു പറഞ്ഞു.
സംസ്ഥാന സർക്കാരും സർക്കാരിൻ്റെ പിആർ - സോഷ്യൽ മീഡിയ സംഘവും പൊതുഖജനാവിൽ നിന്നും കോടികൾ മുടക്കിക്കൊണ്ട് സമരത്തിനുമേൽ നികൃഷ്ടപ്രചാരണമാണ് അഴിച്ചുവിട്ടത്. സ്ത്രീ തൊഴിലാളികളുടെ അവകാശ സമരത്തോട് നാളിതുവരെ സംസ്ഥാനത്തെ ഒരു സർക്കാരിൽ നിന്നും ഉണ്ടായിട്ടില്ലാത്ത സമീപനമാണ് പിണറായി സർക്കാരിൽ നിന്നും ഉണ്ടായതെന്നും ആശാസമരസമിതി വിമർശിച്ചു.
സംസ്ഥാനത്തുടനീളം വാർഡുകളിൽ കാംപയിൻനടത്താനാണ് തീരുമാനമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളായ വി.കെ സദാനന്ദൻ, എം.എ ബിന്ദു എന്നിവർ അറിയിച്ചു.
The Kerala Asha Health Workers' Association has announced a campaign against the Left Democratic Front (LDF) in the upcoming local body elections, citing the government's failure to address their demands. The association's leaders have declared that they will not vote for those who have "insulted" their agitation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."