HOME
DETAILS
MAL
നാലാമതും പെൺകുഞ്ഞ്: നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
November 27, 2025 | 4:56 AM
ബെംഗളൂരു: നാലാമതും പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയിൽ നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലാണ് സംഭവം.
അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ മൂന്ന് പ്രസവത്തിലും പെൺകുഞ്ഞുങ്ങളായിരുന്നതിനാൽ, നാലാമത്തേത് ഒരു ആൺകുട്ടി വേണമെന്ന് അശ്വിനി ബന്ധുക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനുവേണ്ടി ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തിയിരുന്നതായും പറയപ്പെടുന്നു.
എന്നാൽ, വീണ്ടും പെൺകുഞ്ഞ് പിറന്നതോടെ യുവതി നിരാശയിലായി. തുടർന്ന്, ഹിരേമുളഗിയിലെ സ്വന്തം വീട്ടിലെത്തിയ അശ്വിനി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാംദുർഗ് പൊലിസ് യുവതിയെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."