HOME
DETAILS

ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവം; കരാർ കമ്പനിക്കെതിരെ നടപടിയെടുത്ത് ദേശീയപാത അതോറിറ്റി

  
Web Desk
November 28, 2025 | 3:28 PM

highway authority takes action against contract company after girder fall kills pickup van driver during flyover construction

കൊച്ചി: ദേശീയപാത 66-ൽ അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റി (NHAI) കർശന നടപടി സ്വീകരിച്ചു. നിർമ്മാണ ചുമതലയുണ്ടായിരുന്ന അശോക് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിക്കാണ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.

ഒരു മാസത്തേക്കോ, അല്ലെങ്കിൽ അപകടത്തെക്കുറിച്ച് വിദഗ്ധ സമിതി നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നതു വരെയോ കമ്പനിക്ക് എൻഎച്ച്എഐയുടെ പുതിയ കരാറുകളിൽ പങ്കെടുക്കാൻ കഴിയില്ല. കമ്പനിക്ക് ദേശീയപാത അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി.

ദേശീയപാത അതോറിറ്റിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയിട്ടില്ലെന്നും, അപ്രതീക്ഷിതമായ ഈ അപകടം കമ്പനിയുടെ വീഴ്ചയല്ലെന്നും അശോക് ബിൽഡ്കോൺ ലിമിറ്റഡ് അറിയിച്ചു. പ്രവേശനം വിലക്കിയിരുന്ന നിർമ്മാണ മേഖലയിലാണ് പിക്കപ്പ് വാൻ നിർത്തിയിട്ടതെന്നാണ് കമ്പനി പ്രധാനമായും വാദിക്കുന്നത്.

അപകടത്തിന് പിന്നാലെ അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകിയിരുന്നു. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ഐആർസി (IRC) മാനദണ്ഡങ്ങൾ നിർമ്മാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് ഓഡിറ്റിൽ പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമ്മാണ ചുമതലയിൽ നിന്ന് ഒഴിവാക്കുമെന്നും എൻഎച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ നവംബർ 13ന് പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിലെ ചന്തിരൂരിൽ വെച്ച് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു. അപകടത്തിൽ ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് മരണപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ നിന്നും മുട്ട കയറ്റി വന്ന് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുന്ന വഴിയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന് മുകളിലേക്ക് പൂർണ്ണമായും ഭാഗികമായുമായി രണ്ട് ഗർഡറുകളാണ് പതിച്ചത്.

സ്വതന്ത്രവും സുതാര്യവുമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് സംഭവത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ശശി തരൂർ എംപി കത്ത് നൽകിയിരുന്നു. കൂടാതെ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ എംപി സംഭവസ്ഥലം സന്ദർശിച്ച് ദേശീയ പാത അതോറിറ്റിക്ക് വിശദമായ റിപ്പോർട്ടും പരാതിയും നൽകിയിരുന്നു.

 

 

The National Highways Authority of India (NHAI) has temporarily banned the contract company, Ashoka Buildcon Limited, following an incident where a girder collapsed onto a pickup van during the construction of the Aroor-Thuravoor elevated highway on NH-66 in Kerala. The tragic accident, which occurred near Chandiroor, killed the pickup van driver, Rajesh. The ban is for one month or until the expert committee completes its investigation into safety lapses at the construction site. The company denies negligence, claiming the accident was due to an unforeseen hydraulic jack failure and that the van entered a restricted work zone.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് ഡ്രോണുകൾ അതിർത്തി കടക്കരുത്; പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

National
  •  4 days ago
No Image

നിയമങ്ങള്‍ മാത്രം പോര; പരിസ്ഥിതി സംരക്ഷണത്തിന് പെരുമാറ്റമാറ്റം ആവശ്യമെന്ന് ഖത്തര്‍

qatar
  •  4 days ago
No Image

ഇതിഹാസം പുറത്ത്; 'ചെന്നൈ'യുടെ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റൻ രാജസ്ഥാൻ താരം

Cricket
  •  4 days ago
No Image

ഒമാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സയ്യിദ് തിയാസിൻ പുതിയ ഉപപ്രധാനമന്ത്രി

oman
  •  4 days ago
No Image

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു'; അധ്യാപകനും പഞ്ചായത്തംഗവുമായ സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

crime
  •  5 days ago
No Image

ഹജ്ജ് 2026; മുന്‍ഗണനാ പാക്കേജുകള്‍ ആരംഭിച്ച് സഊദി

uae
  •  5 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ പരാതി നൽകി അതിജീവിത

Kerala
  •  5 days ago
No Image

ഓള്‍ഡ് ദോഹ പോര്‍ട്ട് മത്സ്യബന്ധന മത്സരം; 6 ലക്ഷം റിയാലിലധികം സമ്മാനങ്ങള്‍

qatar
  •  5 days ago
No Image

എണ്ണ മാത്രമല്ല, പൊന്നുമുണ്ട്! സഊദി അറേബ്യയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തി; കുതിക്കാൻ ഒരുങ്ങി സമ്പദ്‌വ്യവസ്ഥ

Saudi-arabia
  •  5 days ago
No Image

ശബരിമല മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ നാളെ(14-01-2026) അവധി

Kerala
  •  5 days ago

No Image

ഐഷ പോറ്റി വർഗ വഞ്ചന ചെയ്തു, സ്ഥാനമാനങ്ങളിലുള്ള ആർത്തി മനുഷ്യനെ വഷളാക്കും; കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മേഴ്സിക്കുട്ടിയമ്മ

Kerala
  •  5 days ago
No Image

ജീവനക്കാരുടെ സുരക്ഷ പരിഗണിക്കണം; 'പത്ത് മിനുട്ടില്‍ ഡെലിവറി' അവകാശ വാദം അവസാനിപ്പിക്കാന്‍ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്വി പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രം

National
  •  5 days ago
No Image

തിരുവനന്തപുരത്ത് പെട്രോളുമായി പോകുന്ന ടാങ്കർ ട്രെയിനിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി

Kerala
  •  5 days ago
No Image

'തെരുവ് നായ്ക്കളെ കുറിച്ച് ഇത്ര ആശങ്കയെങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിക്കൂടേ, ജനങ്ങളെ കടിക്കാനായി അലയാന്‍ വിടണോ'  നായ്‌സ്‌നേഹികളോട് സുപ്രിം കോടതി

National
  •  5 days ago