തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ
തൃശൂർ: വരന്തരപ്പിള്ളിയിൽ ഗർഭിണിയായ അർച്ചന പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. മാക്കോത്ത് വീട്ടിൽ രജനി (49) ആണ് അറസ്റ്റിലായത്. കേസിൽ അർച്ചനയുടെ ഭർത്താവ് ഷാരോൺ നേരത്തേ അറസ്റ്റിലായിരുന്നു. സ്ത്രീധന പീഡന വകുപ്പുകൾ ചുമത്തിയാണ് പൊലിസ് രജനിക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നവംബർ 26-നാണ് തൃശൂർ വരന്തരപ്പിള്ളിയിലെ മാട്ടുമലയിലുള്ള വീട്ടിൽ 20-കാരിയായ അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്തെ കോൺക്രീറ്റ് കാനയിലായിരുന്നു മൃതദേഹം. ഭർതൃപീഡനത്തെത്തുടർന്ന് മനംനൊന്ത് അർച്ചന ആത്മഹത്യ ചെയ്തുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അർച്ചനയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭർത്താവ് ഷാരോണിനെ പൊലിസ് ആദ്യം അറസ്റ്റ് ചെയ്തത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം അർച്ചന പുറത്തേക്ക് ഓടിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. മകളുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് വിളിച്ചുകൊണ്ടുവരാൻ പോയ രജനി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.
Thrissur Pregnant Woman Death Case: Mother-in-Law Arrested. Thrissur crime news, pregnant woman death, dowry harassment, mother-in-law arrested, Archana death case, Varandarappilly incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."