HOME
DETAILS

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ റദ്ദാക്കും

  
Web Desk
December 07, 2025 | 4:29 AM

indigo flight disruption persists more services cancelled today

ന്യൂഡല്‍ഹി: ഏഴാം ദിവസവും ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി ഒഴിയുന്നില്ല. വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയേക്കും. കഴിഞ്ഞ ദിവസങ്ങളിലും തല്‍സ്ഥിതിയാണ് തുടര്‍ന്നിരുന്നത്. വെള്ളിയാഴ്ച മാത്രം ആയിരത്തിലേറെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 

സര്‍വീസുകള്‍ മുടങ്ങിയതില്‍ ഇന്‍ഡിഗോക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ഡി.ജി.സി.എ വിലയിരുത്തിയിട്ടുള്ളത്. ഡി.ജിസി.എയുടെ കാരണം കാണിക്കല്‍ നോട്ടിസിനും ഇന്‍ഡിഗോ സി.ഇ.ഒ ഇന്ന് മറുപടി നല്‍കും. ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ട് നല്‍കിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശമുണ്ട്. 
ഇന്‍ഡിഗോക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നത് വരെ പരിഗണിക്കുന്നതായാണ് സൂചന. കമ്പനിക്ക് കനത്തപിഴ ചുമത്താനും നീക്കമുണ്ട്.

പൈലറ്റുമാരുടെ വിശ്രമ സമയംസംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ വീഴ്ചവരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടിനല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സര്‍വീസുകള്‍ പൂര്‍ണമായി പുനസ്ഥാപിക്കാന്‍ 10 ദിവസം കൂടി വേണ്ടിവരുമെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

കൊള്ളയടി വേണ്ട
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പ്രതിസന്ധി മുതലെടുത്ത് വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്രം. ഇന്‍ഡിഗോ വിമാനസര്‍വിസ് മുടങ്ങിയതുമൂലം യാത്രാപ്രതിസന്ധി രൂക്ഷമായ റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ കേന്ദ്രം പരിധി നിശ്ചയിച്ചു. യാത്രാ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചില വിമാനക്കമ്പനികള്‍ പത്തിരട്ടിയോളം വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് നടപടി.

മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം 500 കിലോമീറ്റര്‍ വരെ -7,500, 500 മുതല്‍ 1000 കിലോമീറ്റര്‍ വരെ -12,000 രൂപ, 1000 മുതല്‍ 1500 വരെ -15,000 രൂപ, 15000ന് മുകളില്‍ -18,000 രൂപ എന്നീ നിരക്കുകളില്‍ കൂടുതല്‍ ഈടാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് സാധിക്കില്ല. യൂസര്‍ ഡവലപ്മെന്റ് ഫീ, സര്‍വിസ് ചാര്‍ജ്, നികുതി എന്നിവ ഇതിനു പുറമെ ഈടാക്കാം. അതേസമയം, ഉഡാന്‍, ബിസിനസ് ക്ലാസുകള്‍ക്ക് ഈ നിരക്ക് ബാധകമല്ല. വിമാനക്കമ്പനികളില്‍നിന്ന് നേരിട്ട് വാങ്ങുന്ന ടിക്കറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വാങ്ങുന്നവയ്ക്കും നിരക്ക് പരിധി ബാധകമാണ്. 


നിരക്കുകള്‍ സ്ഥിരത കൈവരിക്കുന്നത് വരെ പുതിയ നിരക്ക് കര്‍ശനമായി പാലിക്കണമെന്ന് വിമാനക്കമ്പനികളോട് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

ടിക്കറ്റ് നിരക്കില്‍ ക്രമാനുഗതമായ വര്‍ധന മാത്രം വരുത്തുക, യാത്രക്കാരെ ചൂഷണം ചെയ്യുന്ന വിധത്തിലുള്ള വര്‍ധന ഒഴിവാക്കുക, മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും അടിയന്തര യാത്ര ചെയ്യേണ്ടവര്‍ക്കും സാമ്പത്തിക പ്രയാസമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്നും മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 

 

“indiGo continues to cancel flights across india amid crew shortage and new pilot-duty rules, leaving thousands of passengers stranded. check flight status before you travel.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിൽ നിന്ന് സ്‌പൈസ് ജെറ്റ് കൊച്ചിയിലേക്ക് പറക്കും; രണ്ട് മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ്

Kerala
  •  24 minutes ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി എയർ അറേബ്യ; ബുധനാഴ്ച ഉച്ചവരെ സർവിസുകളില്ല

uae
  •  24 minutes ago
No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  an hour ago
No Image

'ഇവിടെ നിന്ന് വേണ്ട'; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, തിരിച്ചുപറന്ന് യു.എസ് വിമാനങ്ങള്‍

International
  •  an hour ago
No Image

'ഈ ഉത്തരവില്‍ ന്യായം എവിടെ' ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ

National
  •  an hour ago
No Image

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

Kerala
  •  2 hours ago
No Image

ചേര്‍ത്തലയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അമേരിക്കയിൽ വെടിവെപ്പ്; മരിച്ചവരിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിയും, നാല് മരണം, പരുക്കേറ്റ 14 പേരിൽ നിരവധിപേരുടെ നിലഗുരുതരം

International
  •  2 hours ago
No Image

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ അവസാനത്തോടെയെന്ന് സൂചന; പ്രഖ്യാപനം ഈ മാസം

Kerala
  •  3 hours ago
No Image

'നിശബ്ദത നിഷ്പക്ഷതയല്ല, ഒഴിഞ്ഞുമാറലാണ്' ഖാംനഈയുടെ വധത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സോണിയ

National
  •  3 hours ago