എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്‌കരണം (എസ്.ഐ.ആർ) എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന സംസ്ഥാന സർക്കാർ ആവശ്യം തൽക്കാലം പരിഗണിക്കാതെ സുപ്രിംകോടതി. നിലവിലെ സമയപരിധിയായ ഈ മാസം 18ലേക്ക് കേസ് മാറ്റിവച്ചിട്ടുണ്ടെന്നും കൂടുതൽ കാലാവധി നീട്ടണോ വേണ്ടയോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്്, ജസ്റ്റിസ് ജോയ് ബാഗ്ചി മല്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറും രാഷ്ട്രീയ പാർട്ടികളും സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്.
ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി കേരളത്തിൽ രണ്ടുതവണ നീട്ടിയതായി തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് വരെ 97.42 ശതമാനം ഫോമുകളും ഡിജിറ്റൈസ് ചെയ്തു. ആവശ്യമെങ്കിൽ സമയം കൂടുതൽ നീട്ടുമെന്ന് കമ്മിഷൻ വ്യക്തമാക്കി. എസ്.ഐ.ആർ വിഷയത്തിൽ സംസ്ഥാനങ്ങളിലെ ഹരജികൾ വേർതിരിച്ച് വാദം കേൾക്കും. വിഷത്തിൽ തുടർച്ചയായി ഹരജികൾ സമർപ്പിക്കുന്നതിൽ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം ബി.എൽ.ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പശ്ചിമ ബംഗാളിൽനിന്നുള്ള ഹരജി പരിഗണിക്കുന്നതിനിടെ ബെഞ്ച് വ്യക്തമാക്കി. ബി.എൽ.ഒമാരുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ കോടതിയെ അറിയിക്കണം. വിഷയത്തിൽ ആവശ്യമായ ഉത്തരവുകൾ നൽകാൻ തയാറാണെന്നും ബെഞ്ച് വ്യക്തമാക്കി.
“sir petitions have been moved to the 18th; if needed, the date will be extended, says the election commission.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."