തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസുകാരനായ സുഹാന്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന വിഭാഗം നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതാവുന്നത്. സഹോദരനോട് പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അഗ്നി രക്ഷാ സേനയാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ നടത്തിയ തെരച്ചിലിനിടെക്ക് ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് തെരച്ചിൽ. ചിറ്റൂർ, അമ്പാട്ടുപാളയം മേഖലകളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് പിതാവ് അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. രാവിലെ കൂട്ടുകാർക്കൊപ്പം ഗ്രൗണ്ടിൽ പോയി കളിച്ച ശേഷം വീട്ടിലെത്തി സുഹാൻ സഹോദരനൊപ്പം ടി.വി കാണുകയായിരുന്നു. ഇതിനിടെ രണ്ടാളും തമ്മിൽ പിണങ്ങി. അതിനുശേഷം സുഹാൻ വീട് വിട്ടിറങ്ങുകയായിരുന്നു. സുഹാൻറെ സഹോദരനും വല്ലിമ്മയും മാതാവിന്റെ സഹോദരിയും മക്കളുമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. സുഹാനെ പോയ വിവരം സഹോദരൻ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി. ഒരു വിവരവും ലഭിക്കാതായതോടെ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.
സുഹാൻ പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂൾ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ പൊലിസും ഡോഗ് സ്‌ക്വാഡും അഗ്‌നിരക്ഷാസേനയും പരിശോധിച്ചെങ്കിലും വിവരം ലഭിച്ചിട്ടില്ല. മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരോടും വ്യാപാരികളോടുമെല്ലാം പൊലിസ് സുഹാനെ കുറിച്ച് അന്വേഷിച്ചിരുന്നു.
ചിറ്റൂർ കറുകമണി, എരുംങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനാണ് സുഹാൻ. സുഹാൻറെ മാതാവ് നീലഗിരി പബ്ലിക് സ്‌കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ സ്‌കൂളിലായിരുന്നു അവർ.
the body of six-year-old suhan, who went missing in chittur, palakkad, has been recovered from a nearby pond during a search by the fire and rescue team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."