എഐ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം പങ്കുവക്കുന്നത് തടയണം; എക്‌സിന് കേന്ദ്രത്തിന്റെ നോട്ടീസ്; 72 മണിക്കൂറിനകം റിപ്പോർട്ട് സമർപിക്കാൻ നിർദേശം
ന്യൂഡൽഹി: ഐ.ടി നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന് ഐ.ടി മന്ത്രാലയം നോട്ടിസ് അയച്ചു. ഗ്രോക് ഉൾപ്പെടെയുള്ള എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യതയെ ബാധിക്കുന്ന അശ്ലീല, നഗ്ന ദൃശ്യങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും തടയണമെന്ന് നോട്ടിസിൽ പറയുന്നു. 72 മണിക്കൂറിനകം നടപടി റിപ്പോർട്ട് സമർപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
എ.ഐ പ്ലാറ്റ്‌ഫോമിലൂടെ സ്വകാര്യതയുടെ ലംഘനം നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധമായ കണ്ടന്റുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എക്‌സിനു സർക്കാർ നിർദേശം നൽകി. നിർദേശം ലംഘിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യണം. ഇത്തരം കണ്ടന്റുകൾ ഉടനടി നീക്കംചെയ്യണം. ശിവസേന എം.പി പ്രിയങ്ക ചതുർവേദിയാണ് നടപടി ആവശ്യപ്പെട്ട് ഐ.ടി മന്ത്രാലയത്തെ സമീപിച്ചത്. സ്ത്രീ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം.
എക്‌സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ഗ്രോക്കിന്റെ എ.ഐ ഫീച്ചർ ഉപയോഗിച്ച് സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി അവർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
The IT Ministry has issued a notice to social media platform X for allegedly violating IT laws. The notice states that it should stop sharing and uploading pornographic, nude images and videos that affect privacy using AI systems, including Grok. It has also been directed to submit an action report within 72 hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."