HOME
DETAILS

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പാതിഭാഗം മണലില്‍ കുഴിച്ചിട്ട് ജീവനോടെ തീകൊളുത്താനും ശ്രമം 

  
Web Desk
January 04, 2026 | 7:27 AM

muslim rickshaw puller brutally attacked in tripura protests erupt in agartala

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അതിക്രൂരമായി മര്‍ദ്ദിച്ച സംഘം റിക്ഷാക്കാരനെ മണലില്‍ കുഴിച്ചിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊല്ലാനും ശ്രമിച്ചു. ജനുവരി ഒന്നിനായിരുന്നു സംഭവം. കര്‍ത്തല അഭയ്‌നഗറില്‍ താമസിക്കുന്ന ദിദാര്‍ ഹുസൈന്‍ ആണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനിരയായത്. 

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം, ദുര്‍ഗ ചൗമുഹാനി ഔട്ട്പോസ്റ്റില്‍ ഹുസൈന്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. സംഘത്തില്‍ നാലോ അഞ്ചോ ആളുകളാണ് ഉണ്ടായിരുന്നതെന്ന് പരാതിയില്‍ പറയുന്നു.

നാലോ അഞ്ചോ അജ്ഞാതര്‍ പെട്ടെന്ന് തന്റെ വഴി തടഞ്ഞുനിര്‍ത്തി ക്രൂരമായി അക്രമിക്കുകയായിരുന്നു- പരാതിയില്‍ പറയുന്നു. പിന്നീട് അവര്‍ ഹുസൈനെ ബലമായി മണല്‍ക്കൂനയിലേക്ക് തള്ളിയിട്ടു.  കൊല്ലുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ തീകൊളുത്തി-എഫ്.ഐ.ആറില്‍ പറയുന്നു. തന്റെ നിലവിളിയെ തുടര്‍ന്ന് അക്രമികള്‍ ഓടിയെന്നും പിന്നാലെയാണ് താന്‍ രക്ഷപ്പെട്ടതെന്നും ഹുസൈന്‍ പറയുന്നു. ഹുസൈന് ഗുരുതരമായ പരുക്കുകള്‍ ഏറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പേര് ചോദിച്ചതിന് ശേഷമാണ് ഹുസൈന് നേരെ അക്രമികള്‍ മര്‍ദ്ദനം ആരംഭിച്ചതെന്ന് പ്രദേശിവാസിയായ ഹബീബ് ഉര്‍ റഹ്‌മാന്‍ പറഞ്ഞു. എന്താണ് തന്റെ കുറ്റകൃത്യമെന്ന് ഹസൈന്‍ അക്രമികളോട് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നു എന്നാണ് മറുപടിയായി അക്രമികള്‍ ചൂണ്ടിക്കാട്ടിയത്. 

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യിലെ വകുപ്പുകള്‍ പ്രകാരം പൊലിസ് അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, അതില്‍ സെക്ഷന്‍ 109 (കൊലപാതകശ്രമം), സെക്ഷന്‍ 115(2) (ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍), സെക്ഷന്‍ 326 (തീകൊളുത്തല്‍ അല്ലെങ്കില്‍ മരണത്തിന് കാരണമാകാനുള്ള ശ്രമം) എന്നിവ ഉള്‍പ്പെടുന്നു.

സംഭവം അഗര്‍ത്തലയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ആളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് റോയ് ബര്‍മന്‍, ടിപ്ര മോത്ത നേതാവ് ഷാ ആലം എന്നിവരും പ്രകടനത്തില്‍ പങ്കെടുത്തു. 

അതേസമയം, പരാതി എടുത്തു എന്നതിനപ്പുറം പൊലിസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഷാ ആലം പറയുന്നു. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

a muslim rickshaw puller was brutally attacked by an unidentified group in tripura, with assailants allegedly attempting to burn him alive. the incident has sparked widespread protests in agartala, with calls for immediate arrests and strict action against the perpetrators.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  2 days ago
No Image

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

Kerala
  •  2 days ago
No Image

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  2 days ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  2 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  2 days ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  2 days ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  2 days ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  2 days ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  2 days ago