സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പിഞ്ചുകുഞ്ഞിനെ ബലിനൽകാൻ ശ്രമം; രക്ഷപ്പെടുത്തിയത് ബലിത്തറയിൽ നിന്ന്
ബെംഗളൂരു: ബെംഗളൂരുവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനായി പിഞ്ചുകുഞ്ഞിനെ ബലി നൽകാൻ ശ്രമം. ഹോസകോട്ടയിലെ സുളുബലെയിലെ ജനത കോളനിയിലാണ് സംഭവം. അയൽവാസികൾ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തിയാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
കോളനിയിലെ സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ കുഞ്ഞിനെ ബലി നൽകണമെന്ന വിശ്വാസമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. വീട്ടിൽ പ്രത്യേക ബലിത്തറ ഒരുക്കി ബലിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് അധികൃതർ ഇടപെട്ടത്. കുഞ്ഞിനെ ഇവർ വില കൊടുത്തു വാങ്ങിയതാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
In a chilling incident reported from Hoskote’s Janata Colony in Bengaluru, an eight-month-old infant was narrowly rescued from a suspected human sacrifice ritual. The incident took place at the residence of a local man, where the family allegedly planned to sacrifice the baby to overcome financial hardships.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."