'ഹത്തയിലെ കൂടാരത്തിൽ നിന്ന് ലിവയിലേക്ക് പോയത് മക്കളുടെ സന്തോഷത്തിനായി': തീരാനോവിൽ പ്രവാസി കുടുംബം; അഞ്ചാമത്തെ കുട്ടി ആശുപത്രി വിട്ടു
അബൂദബി: ഞായറാഴ്ച അബൂദബി-ദുബൈ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽപ്പെട്ട ചികിത്സയിലായിരുന്ന മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൾ ഇസ്സ ലത്തീഫ് ആശുപത്രി വിട്ടു.
പെൺകുട്ടിയുടെ പരുക്കുകൾ ഭേദമായതായും ഇപ്പോൾ അബൂദബിയിലെ ഒരു ബന്ധുവിനൊപ്പമാണ് കുട്ടിയെന്നും സാമൂഹിക പ്രവർത്തകർ അറിയിച്ചു.
കുട്ടികളുടെ മാതാവ് റുക്‌സാന ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. അബ്ദുൽ ലത്തീഫ് പരുക്കുകൾ ഭേദമായി ഡിസ്ചാർജായെങ്കിലും ഭാര്യയുടെ അരികിലാണ്. ഇവരുടെ മറ്റ് നാലു മക്കളെ ചൊവ്വാഴ്ച ദുബൈ സോനാപൂരിൽ ഖബറടക്കിയിരുന്നു.
അവധി ദിനത്തിൽ ഹത്തയിൽ ക്യാമ്പിംഗിനായി ഇറങ്ങിപ്പുറപ്പെട്ട കുടുംബം അവസാന നിമിഷം തീരുമാനം മാറ്റി ലിവ ഫെസ്റ്റിവൽ കാണാൻ പുറപ്പെടുകയായിരുന്നു.
ഹത്തയിൽ ടെന്റ് കെട്ടിയിരുന്നു. എന്നാൽ കുട്ടികളുടെ അഭ്യർത്ഥനയെ തുടർന്ന് ലിവയിൽ വാരാന്ത്യം ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്നതിനിടെ ഞായാറാഴ്ച പുലർച്ചെ നാലു മണിക്കായിരുന്നു അപകടം ഉണ്ടായത്.
അപകടം സംഭവിച്ച് ദിവസങ്ങൾക്ക് ശേഷവും തീരാനോവായി തുടരുകയാണ് ഈ കുടുംബം. ദുരന്ത വേളയിൽ കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും നൽകി യുഎഇ അധികൃതർ ഒപ്പമുണ്ടായിരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
റാസൽഖൈമ വിസയിലായിരുന്ന കുടുംബത്തിന്റെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് നാല് മക്കളെയും ദുബൈയിൽ തന്നെ ഖബറടക്കാൻ അനുമതി നൽകുകയായിരുന്നു.
അതേലമയം ലത്തീഫിന്റെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരാന്‍ ദുബൈ മുനിസിപ്പാലിറ്റിയിലെയും ദുബൈ പൊലിസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയിരുന്നു.
a tragic road accident in abu dhabi devastated an expat family. authorities confirmed the fifth child has been discharged from hospital after treatment. officials continue investigations while community groups offer support to the injured family members during ongoing recovery period.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."