സഞ്ജുവാണ് എന്നെ മികച്ചൊരു ഡെത്ത് ഓവർ ബൗളറാക്കി മാറ്റിയത്: ഇന്ത്യൻ സൂപ്പർതാരം
മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. സഞ്ജുവിന്റെ കീഴിലാണ് താൻ ഒരു മികച്ച ബൗളർ ആയി മാറിയതെന്നാണ് ചഹൽ പറഞ്ഞത്. തന്നെ മികച്ച ഡെത്ത് ഓവർ ബൗളറാക്കി മാറ്റിയത് സഞ്ജുവാണെന്നും ചഹൽ പറഞ്ഞു.
''ഞാൻ മികച്ച ഒരു ബൗളറായി മാറിയത് സഞ്ജുവിന്റെ കീഴിലാണ്. മറ്റൊരു ക്യാപ്റ്റനും ഡെത്ത് ഓവറുകളിൽ സ്പിന്നർമാരെ ഉപയോഗിച്ചിട്ടുണ്ടാവില്ല. സഞ്ജു എന്നെ മികച്ച ഡെത്ത് ഓവർ ബൗളറാക്കി മാറ്റി. ആ സമയങ്ങളിലാണ് എനിക്ക് ഡെത്ത് ഓവറുകളിൽ കൂടുതൽ വിക്കറ്റുകൾ ലഭിച്ചത്. നമുക്ക് ഇഷ്ടമുള്ള രീതിയിൽ പന്തെറിയാൻ സഞ്ജു അനുവദിക്കും. അതാണ് സഞ്ജുവിന്റെ ശൈലി'' യുസ്വേന്ദ്ര ചഹൽ മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും കീഴിൽ കളിച്ച രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ വിശ്വസ്ത ബൗളർ ആയിരുന്നു. 2022 മുതൽ 2024 വരെയാണ് ചഹൽ സഞ്ജുവിന്റെ കീഴിൽ കളിച്ചത്. രാജസ്ഥനായി 66 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ നിന്നുമാണ് ചഹൽ രാജസ്ഥാനിലെത്തിയത്.
എന്നാൽ 2025 സീസണിൽ ചഹലിനെ രാജസ്ഥാനെ നിലനിർത്തിയില്ല. മൂന്ന് സീസണുകളിലായി രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയിട്ടും ചഹലിനെ ടീം നിലനിർത്താതെ പോവുകയായിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം കൂടിയാണ് ചഹൽ. 2025 ഐപിഎൽ മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് ചഹലിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.
അതേസമയം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് സഞ്ജു കളിക്കുക. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്.
2021ൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. തൊട്ടടുത്ത വർഷം രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു എന്നാൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു. രാജസ്ഥനായി 4219 റൺസാണ് സഞ്ജു നേടിയത്. രണ്ട് സെഞ്ച്വറികളും 28 അർദ്ധ സെഞ്ച്വറികളും ആണ് സഞ്ജു രാജസ്ഥാൻ ജേഴ്സിയിൽ നേടിയത്.
Indian spinner Yuzvendra Chahal has praised Malayali superstar Sanju Samson's captaincy. Chahal said that he has become a better bowler under Sanju. Chahal also said that Sanju has made him a better death over bowler.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."