HOME
DETAILS

രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറും പാലിക്കാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കനത്ത ആക്രമണം, പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

  
Web Desk
January 16, 2026 | 9:34 AM

gaza attacks intensify as israel launches fresh strikes after ceasefire move

ജറുസലേം: യു.എസിന്റെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗസ്സയില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍. വ്യാഴാഴ്ച നടത്തിയ ആക്രമണങ്ങളില്‍ പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ആക്രമണത്തില്‍ ഖസ്സാം നേതാവും കൊല്ലപ്പെട്ടിട്ടുണ്ട്.

ദെയ്ര്‍ അല്‍-ബലാഹില്‍, വീടുകളെ ലക്ഷ്യമിട്ട് ഒന്നിലധികം ആക്രമണങ്ങള്‍ നടന്നതായി ഹമാസ് സ്ഥിരീകരിച്ചു. ഖസ്സാം നേതാവ് അബു ഫൗദ് അല്‍-ഹൗലി യുടെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ജബാലിയയില്‍, സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റു.

 

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 451 പേരാണ് കൊല്ലപ്പെട്ടത്. 1244 തവണയാണ് ഇസ്‌റാഈല്‍ ഒന്നാംഘട്ടത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ നൂറിലേറെ പേര്‍ കുട്ടികളാണെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ഗസ്സയില്‍ അമേരിക്ക രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഗസ്സയുടെ ഭരണ നിര്‍വഹണത്തിനായി പുതിയ കമ്മിറ്റി രൂപീകരിച്ചതായും യു.എസ് അറിയിച്ചിരുന്നു. സായുധ സംഘങ്ങളെ നിരായുധീകരിക്കുക, സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഭരണം, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞിരുന്നു. ശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് വിട്ടുനല്‍കണെന്നും കരാറില്‍ പറയുന്നു. ഇതില്‍ പരാജയപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സ്റ്റീവ് വിറ്റ്കോഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

2023 ഒക്ടോബറില്‍ ഇസ്‌റാഈല്‍ ഗസ്സയില്‍ ആരംഭിച്ച വംശഹത്യാ ആക്രമണങ്ങളില്‍ 71,441 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. 1,71,329 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

 

at least ten palestinians were killed as israel intensified attacks on gaza following the us announcement of a second phase ceasefire, with reports of repeated truce violations and civilian casualties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവനെ പോലൊരു താരത്തെ ലഭിക്കാൻ ഏതൊരു പരിശീലകനും ആഗ്രഹിക്കും: ഗംഭീർ

Cricket
  •  4 days ago
No Image

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം-റിപ്പോര്‍ട്ട്

National
  •  4 days ago
No Image

ബിനാലെയ്‌ക്കെത്തിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശി പിടിയില്‍

Kerala
  •  4 days ago
No Image

അവൻ ഒരിക്കലും ഫുട്ബോളിൽ നിന്നും വിരമിക്കരുത്: റോബർട്ടോ കാർലോസ്

Football
  •  4 days ago
No Image

എപ്സ്റ്റീന്‍ ഫയലില്‍ ദലൈലാമയുടെ പേര്, പരാമര്‍ശിച്ചത് 150 ലേറെ തവണ; വാര്‍ത്ത നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്

International
  •  4 days ago
No Image

അവൻ ടി-20യിലെ ചാമ്പ്യൻ താരമാണ്: സൗരവ് ഗാംഗുലി

Cricket
  •  4 days ago
No Image

പൂജയ്‌ക്കെത്തി, ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി 16 കാരിയ പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യന്‍ ഒളിവില്‍

Kerala
  •  4 days ago
No Image

ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാം, പക്ഷെ മൂന്ന് ഡിമാന്റുകൾ അംഗീകരിക്കണം; ഐസിസിയോട് പാകിസ്ഥാൻ

Cricket
  •  4 days ago
No Image

മോദിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക്; സംഘത്തിനൊപ്പം ശ്രീലേഖയില്ല

Kerala
  •  4 days ago
No Image

' ഫ്‌ളൈ 91' കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പ്രതിദിന വിമാന സര്‍വിസ് ഇന്നു മുതല്‍

Kerala
  •  4 days ago