ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി; വിധിച്ചത് വധശിക്ഷ, വിധി രാജ്‌കോട്ട് പ്രത്യേക കോടതിയുടേത്
അഹമദാബാദ്: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാല്‍പതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി. രാജ്‌കോട്ട് പ്രത്യേക കോടതിയുടേതാണ് വിധി. വധശിക്ഷയാണ് പ്രതി റെംസിങ് ദുദ്വയ്ക്ക് കോടതി വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കോടതി നിരീക്ഷിച്ചു.
ഡിസംബര്‍ നാലിനായിരുന്നു സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇരു ചക്ര വാഹനത്തിലെത്തി പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി അടിയന്തര ശസ്ത്രക്രിയയ്ക്കും നീണ്ട ചികിത്സയ്ക്കും ശേഷമാണ് അപകടനില തരണം ചെയ്തത്. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം ഡിസംബര്‍ എട്ടിനാണ് പ്രതിയെ പിടികൂടിയത്. 11 ദിവസം കൊണ്ട് ഡിസംബര്‍ 19 ന് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 40 ദിവസം കൊണ്ട് പ്രത്യേക കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
മൂന്നു മക്കളുടെ പിതാവാണ് പ്രതി.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചും ദ്രോഹിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് രക്തസ്രാവമുള്ള നിലയില്‍ കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ചു. പിടികൂടുന്നതിനിടെ പൊലിസ് ഇയാളുടെ രണ്ട് കാലിലും വെടിവെച്ചിരുന്നു. പൊലിസിനെ പ്രതി അക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഇതെന്നാണ് വിശദീകരണം.
കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഎസ്പി സിമ്രാന്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തേയു അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ പ്രോസിക്യൂഷനേയും കോടതി അഭിനന്ദിച്ചു. കേസിന്റെ ഗൗരവം പരിഗണിച്ച് പ്രതിക്ക് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇരയായ പെണ്‍കുട്ടിക്ക് 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
rajkot special court sentences accused to death within 40 days in seven year old rape case calling it a rarest of rare crime
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."