HOME
DETAILS

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം

  
Web Desk
January 19, 2026 | 12:25 PM

human rights commission on deepak suicide after viral video

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യം പങ്കുവച്ചതിനു പിന്നാലെ ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. നോർത്ത് സോൺ ഡി.ഐ.ജി കേസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഗോവിന്ദപുരം കൊളങ്ങരകണ്ടി, ഉള്ളാട്ട്‌തൊടി യു. ദീപക് (42) ആണ് മരിച്ചത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. 

ഡി.ഐ.ജി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ഫെബ്രുവരി 19 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. അഡ്വ. വി ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ കമ്മീഷന് നൽകിയ പരാതികളിലാണ് നടപടി.

അതേസമയം, സംഭവത്തിൽ ദീപകിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ ആരോപണത്തിന് പിന്നാലെ ദീപക് വലിയ മാനസിക വിഷമത്തിൽ ആയിരുന്നുവെന്നും ദീപകിന് നീതി ലഭിക്കാനായി എതറ്റം വരെയും പോകുമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ബസിൽ യുവതി ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യങ്ങളിൽ പങ്കുവയ്ക്കുകയും പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. 20 ലക്ഷത്തിലേറെ പേർ വിഡിയോ കാണുകയും നിരവധി പേർ പങ്കുവയ്ക്കുകയും ചെയ്തതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിനു പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.

വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യങ്ങളിലൂടെ നടത്തിയതെന്നും ഇതിൽ ദീപക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നതായും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വസ്ത്രവ്യാപാര കേന്ദ്രത്തിലെ തൊഴിലാളിയായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ബസിൽ പോകവെയാണ് സംഭവം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ ട്രാഷി; ജമ്മു കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

National
  •  4 hours ago
No Image

ഒമാനില്‍ വാഹന ഇന്‍ഷുറന്‍സില്‍ പുതിയ സംവിധാനം; ഇനി പ്രകൃതിദുരന്ത പരിരക്ഷ ലഭിക്കും

oman
  •  4 hours ago
No Image

ബിജെപിയും ആർഎസ്എസും ജനാധിപത്യത്തെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു; യുഡിഎഫ് നേതൃത്വം ജനങ്ങളുടെ ശബ്ദം കേൾക്കും, അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി

Kerala
  •  4 hours ago
No Image

ഡിംഡെക്‌സ് 2026: ഹമദ് തുറമുഖത്ത് എട്ട് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ ദോഹയിലെത്തി

qatar
  •  4 hours ago
No Image

നാല് വോട്ടിനുവേണ്ടി ഞങ്ങൾ വർഗീയത പറയില്ല; മലയാളിയുടെ മണ്ണിൽ ഇടതുപക്ഷത്തിന്റെ വർഗീയത ചിലവാകില്ല; സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ലീഗ്

Kerala
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  5 hours ago
No Image

ആണ്‍സുഹൃത്തിനെ കുറിച്ച് ഭര്‍ത്താവിനോട് പറയുമെന്ന ഭയം, അഞ്ച് വയസ്സുകാരനായ മകനെ രണ്ടാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നു; യുവതിക്ക് ജീവപര്യന്തം

National
  •  6 hours ago
No Image

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; കുടുംബം പരാതി നല്‍കി

Kerala
  •  6 hours ago
No Image

സ്‌പെയിന്‍ ട്രെയിന്‍ അപകടം: മരണം 39 ആയി, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  7 hours ago
No Image

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി

Kerala
  •  8 hours ago