HOME
DETAILS

'മോദി എന്ന് ചായ വിറ്റു? എല്ലാം പ്രതിച്ഛായക്ക് വേണ്ടിയുള്ള നാടകം': കടുത്ത വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

  
Web Desk
January 22, 2026 | 4:01 PM

when did modi sell tea it is all a drama for image building mallikarjun kharge launches scathing attack

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ചായ വിൽപ്പനക്കാരൻ' എന്ന അവകാശവാദത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ട് ലക്ഷ്യമിട്ടുള്ള വെറും നാടകം മാത്രമാണിതെന്നും ജനങ്ങൾക്ക് ചായ നൽകാൻ മോദി എപ്പോഴെങ്കിലും കെറ്റിലുമായി നടന്നിട്ടുണ്ടോ എന്നും ഖാർഗെ ചോദിച്ചു. ഡൽഹിയിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൊരു ചായ വിൽപ്പനക്കാരനായിരുന്നു എന്ന മോദിയുടെ വാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. ദരിദ്രരുടെ പേരിൽ സഹതാപം നേടി വോട്ട് പിടിക്കാനുള്ള തന്ത്രം മാത്രമാണിത് എന്നും ഖാർ​ഗെ പറഞ്ഞു.

ജവഹർലാൽ നെഹ്‌റുവിനെപ്പോലെയുള്ള നേതാക്കൾ രാജ്യത്തിനായി വലിയ പദ്ധതികൾ കൊണ്ടുവന്നു. എന്നാൽ ബിജെപി അത്തരത്തിൽ ജനക്ഷേമകരമായ ഒരൊറ്റ പദ്ധതിയെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. പാവപ്പെട്ടവരെ അടിച്ചമർത്തുന്ന നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. യുപിഎ കാലത്തെ തൊഴിലുറപ്പ് നിയമം അട്ടിമറിച്ചതിനെയും ഖാർഗെ രൂക്ഷമായി വിമർശിച്ചു.

റെയിൽവേയുടെ മറുപടിയും പഴയ വെളിപ്പെടുത്തലുകളും

ഗുജറാത്തിലെ വദ്‌നഗർ റെയിൽവേ സ്റ്റേഷനിൽ പിതാവിനൊപ്പം ചായ വിറ്റിരുന്നു എന്ന മോദിയുടെ വാദത്തിന് ഔദ്യോഗിക രേഖകളില്ലെന്ന് ഖാർഗെ ഓർമ്മിപ്പിച്ചു. 2015-ൽ നൽകിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് (RTI) മറുപടിയായി, മോദി പ്ലാറ്റ്‌ഫോമുകളിലോ ട്രെയിനുകളിലോ ചായ വിറ്റതിന് റെയിൽവേയുടെ കൈവശം രേഖകളില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

നേരത്തെ, മോദിയുടെ ഉറ്റ സുഹൃത്തായിരുന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് ഡോ. പ്രവീൺ തൊഗാഡിയയും സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. 43 വർഷത്തെ സൗഹൃദത്തിനിടയിൽ മോദി ചായ വിൽക്കുന്നത് താൻ കണ്ടിട്ടില്ലെന്നും, 'ചായക്കടക്കാരൻ' എന്നത് കേവലം സഹതാപം പിടിച്ചുപറ്റാനുള്ള ഒരു പ്രതിച്ഛായ നിർമ്മിതി മാത്രമാണെന്നും തൊഗാഡിയ മുമ്പ് തുറന്നടിച്ചിരുന്നു.

 

 

 

Congress President Mallikarjun Kharge recently intensified his attack on Prime Minister Narendra Modi, dismissing his often-cited background as a "tea seller" (chaiwala) as a mere political drama designed to gain public sympathy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  6 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  6 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  6 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  6 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  6 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  6 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  6 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  6 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  6 days ago