HOME
DETAILS

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; സുരക്ഷാ കാരണത്താലെന്ന് വിശദീകരണം

  
January 23, 2026 | 5:15 AM


തിരുവനന്തപുരം: ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയറില്ല. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുതല്‍ ബി.ജെ.പി നേതാക്കള്‍ വരെ മോദിയെ സ്വീകരിക്കാനെത്തുമ്പോഴാണ് തിരുവനന്തപുരം മേയര്‍ വിവി രാജേഷിന്റെ അന്നാന്നിധ്യം ചര്‍ച്ചയാകുന്നത്. 

അതേസമയം, പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍നിന്ന് വി.വി. രാജേഷിന്റെ പേര് ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേരളത്തില്‍നിന്നും സ്വീകരിക്കാന്‍ എത്തുന്നവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു. ഇതില്‍ മേയറുടെ പേരും ഉള്‍പ്പെട്ടിരുന്നു. സാധാരണ തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോള്‍ വിമാനത്താവളത്തില്‍ മേയര്‍ സ്വീകരിക്കാനെത്തുന്ന പതിവുണ്ട്. ഈ കീഴ്‌വഴക്കത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്. 

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സൈനിക, പൊലിസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 22 പേരുടെ പട്ടികയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ അന്തിമ പട്ടികയിലുള്ളത്. ബി.ജെ.പി നേതാക്കളും പട്ടികയിലുണ്ട്. അതേസമയം തിരുവനന്തപുരം എം.പിയേയും പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കിയിട്ടുണ്ട്. മേയറും എം.പിയും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലുള്ളതിനാലാവും പ്രധാനമന്ത്രിയുടെ ഓഫിസ് ഇവരെ സ്വീകരണപരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. 

സുരക്ഷാ കാരണങ്ങളാലും പ്രധാനമന്ത്രി പങ്കെടുക്കുന്ന 2 പരിപാടികളിലും വേദിയിലുള്ളതിനാലുമാണ് വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയതെന്ന് മേയറുടെ ഓഫിസ് വിശദീകരിച്ചു. 

കേരളത്തില്‍നിന്നുള്ള അമൃത് ഭാരത് ട്രെയിന്‍ സര്‍വിസ് ഇന്ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. സില്‍വര്‍ ലൈനിന് ബദലായ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. രാവിലെ വിമാനത്താവളത്തില്‍ എത്തുന്ന മോദിയുടെ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള യാത്ര വന്‍ റോഡ് ഷോ ആക്കി മാറ്റാനാണ് ബിജെപി തീരുമാനം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്ക്; അധ്യാപികയായ മരുമകളെ വടിവാൾ കൊണ്ട് വെട്ടി; 75-കാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി

crime
  •  5 hours ago
No Image

തുടർച്ചയായ 4 ദിവസങ്ങളിൽ ബാങ്കില്ല; അത്യാവശ്യ ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും

Kerala
  •  6 hours ago
No Image

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഇറാനില്‍ ഒരു 'ജെന്‍സി' വിപ്ലവം സാധ്യമല്ല; യു.എസ് പിന്തുണയുണ്ടായിട്ടും അട്ടിമറി ശ്രമം വിജയിക്കാത്തതിന് കാരണളുണ്ട്

International
  •  6 hours ago
No Image

ഫേസ് ക്രീമിനെച്ചൊല്ലി തർക്കം; അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് തല്ലിയൊടിച്ച മകൾ പിടിയിൽ

crime
  •  6 hours ago
No Image

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനത്തിന് നേരത്തെ തന്നെ സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നു;യു.എസ് സുരക്ഷാ ഗ്രൂപ്പ് റിപ്പോര്‍ട്ട്

National
  •  6 hours ago
No Image

സഞ്ജുവിനും ഇഷാനും പരീക്ഷണം: പരമ്പര പിടിക്കാൻ ഇന്ത്യ, ജീവൻമരണ പോരാട്ടത്തിന് കിവീസ്; രണ്ടാം ടി20 ഇന്ന് റായ്പൂരിൽ

Cricket
  •  6 hours ago
No Image

മെഡിക്കല്‍ രംഗത്തെ പ്രൊഫഷണലുകളായ പ്രവാസികള്‍ക്ക് തിരിച്ചടി; ബഹ്‌റൈന്‍ ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണം പൂര്‍ണ്ണം; ഇനി 100% സ്വദേശി നഴ്‌സുമാരും ഡോക്ടര്‍മാരും

bahrain
  •  6 hours ago
No Image

എം.ടിയെ തേജോവധം ചെയ്യുന്നു; വിവാദ പുസ്തകം പിൻവലിക്കണമെന്ന് മക്കൾ; നിയമനടപടിയെന്ന് മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി

Kerala
  •  7 hours ago
No Image

​ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം

Kerala
  •  7 hours ago