ബഹ്‌റൈനിൽ സമുദ്ര ഗതാഗതത്തിന് രാത്രികാല കർഫ്യൂ; സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
മനാമ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ സമുദ്ര ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കടൽ യാത്രക്കാർക്കായി രാത്രികാല കർഫ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബഹ്‌റൈൻ വാർത്താ ഏജൻസിയാണ് (BNA) ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്.
പുതിയ നിർദ്ദേശപ്രകാരം ദിവസവും വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് കടൽ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ യാതൊരുവിധ സമുദ്ര ഗതാഗതവും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
മേഖലയിൽ തുടരുന്ന ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈന്റെ തീരപ്രദേശങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നാവികരുടെയും മറ്റ് കടൽ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സമുദ്ര അതിർത്തികളിൽ നിരീക്ഷണം കർശനമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം.
അപ്രതീക്ഷിത പ്രകോപനങ്ങൾ തടയുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് താൽക്കാലിക കർഫ്യൂ എന്ന് അധികൃതർ കൂട്ടിച്ചേർത്തു. കടൽ യാത്രയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അറിയിപ്പുണ്ട്.
bahrain’s interior ministry has announced a night curfew on maritime traffic to enhance security amid regional tensions. authorities are intensifying monitoring and safety measures, urging compliance from vessels to ensure safe navigation and prevent potential threats in territorial waters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."