സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച; 74 സ്വകാര്യ സ്കൂളുകൾക്കെതിരെ നടപടിയുമായി സഊദി അറേബ്യ
റിയാദ്: രാജ്യത്തെ വിവിധ നഗരങ്ങളിലായി പ്രവർത്തിക്കുന്ന 74 സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കി സഊദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നടത്തിയ പരിശോധനയിലാണ് ഈ തീരുമാനത്തിലെത്തിയത്.
സുരക്ഷയിൽ വീഴ്ച വരുത്തിയ, വിദ്യാഭ്യാസ നിലവാരത്തിൽ കുറവ് രേഖപ്പെടുത്തിയ, മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതെരെയാണ് നടപടി. പല സ്കൂളുകളും ലൈസൻസ് പുതുക്കുകയോ പരിഷ്കരിച്ച നിയമങ്ങൾ പാലിക്കുകയോ ചെയ്തിട്ടില്ലെന്ന ഗുരുതരമായ കുറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രവർത്തന ലൈസൻസിന് പുറമെ, സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ സർട്ടിഫിക്കറ്റും ഇല്ലാത്ത നിരവധി സ്കൂളുകളെയും കണ്ടെത്തിയിട്ടുണ്ട്.
നിയമലംഘനങ്ങൾ തിരുത്താൻ അവസരം നൽകിയിട്ടും അധികൃതർ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി. സ്കൂളുകൾ പൂട്ടിയതിനെത്തുടർന്ന് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ബദൽ സംവിധാനങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് റദ്ദാക്കിയ
സ്കൂളിലെ വിദ്യാർഥികൾക്ക് സർക്കാർ സ്കൂളുകളിലേക്ക് നേരിട്ട് മാറ്റം അനുവദിക്കും. മാതാപിതാക്കൾക്ക് താൽപ്പര്യമുള്ള മറ്റ് സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷയിലും പഠന നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Saudi Ministry of Education revokes licenses of 74 private schools for failing to meet safety standards and educational regulations. The ministry has ensured student transfers to alternative schools to avoid academic disruption.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."