സ്ത്രീ ശാക്തീകരണത്തിന് 3000 ബില്യൺ റിയാലിന്റെ നിക്ഷേപം; കരുത്താർജിച്ച് 'സഊദി വനിതാ ലീഡേഴ്സ് നെറ്റ്‌വർക്ക്'
റിയാദ്: സഊദി അറേബ്യയിലെ തൊഴിൽ വിപണിയിൽ വനിതകളെ ശാക്തീകരിക്കുന്നതിനായി 3000 ബില്യൺ റിയാലിലധികം നിക്ഷേപവുമായി 'സഊദി വനിതാ ലീഡേഴ്സ് നെറ്റ്‌വർക്ക്'. റിയാദിൽ സമാപിച്ച സഊദി മീഡിയ ഫോറത്തിൽ 'വനിതാ നേതാക്കൾ ഭാവി രൂപപ്പെടുത്തുന്നു' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ചെയർപേഴ്സൺ അമീറ അൽ തവീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 220 അംഗങ്ങളുള്ള ശൃംഖലയാണ് 'സഊദി വനിതാ ലീഡേഴ്സ് നെറ്റ്‌വർക്ക്'. സ്ത്രീ സുരക്ഷ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ നിലവിൽ നേരിടുന്ന പ്രതിസന്ധികളെയും അവർ തുറന്നു പറഞ്ഞു.
പല കമ്പനികളുടെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇന്നും സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി. സഊദിയിലെ സ്ത്രീ ശാക്തീകരണം വെറും അവസരങ്ങൾ നൽകുന്നതിൽ ഒതുങ്ങുന്നില്ലെന്നും അത് നേട്ടങ്ങളിൽ അധിഷ്ഠിതമാണെന്നും ഫാമിലി അഫയേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മൈമൂന അൽ ഖലീൽ പറഞ്ഞു.
വിഷൻ 2030 സ്ത്രീകൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും വനിതകളെ തൊഴിൽ മേഖലയിലെ അവിഭാജ്യ പങ്കാളികളായാണ് കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുരുഷന്മാർ കൂടി നൽകുന്ന പങ്കാളിത്തത്തിലൂടെയാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന് MBC അക്കാദമി സി.ഇ.ഒയായ സൈനബ് അബു അൽസാം കൂട്ടിച്ചേർത്തു. കുടുംബം, മാധ്യമങ്ങൾ, വിദ്യാഭ്യാസം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള നിരവധി പദ്ധതികളിലൂടെ മാത്രമേ ശാക്തീകരണം കൈവരിക്കാൻ സാധ്യമാകുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.
Ameerah Altaweel announced that the Saudi Women Leaders Network is investing over SR30 billion to empower women in the labor market, highlighting their role in Vision 2030 during the Saudi Media Forum.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."